“ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ” പൊട്ടിക്കരഞ്ഞു ബിന്ദു കൃഷണ

ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റിൽ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു

0

കൊല്ലം :ബിന്ദു കൃഷ്ണക്ക് കൊല്ലത്ത് സീറ്റ് നിഷേധിക്കാന്‍ നീക്കം നടക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം. രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്‍റുമാരും രാജിവെച്ചു. പ്രവര്‍ത്തകരുടെ സ്നേഹത്തിന് മുന്നില്‍ ബിന്ദു കൃഷ്ണ വികാരാധീനയായി.”ബിന്ദു കൃഷ്ണയെ ഞങ്ങള്‍ക്ക് തന്നേ തീരൂ. ഇല്ലെങ്കില്‍ ഞങ്ങള്‍ വോട്ട് ചെയ്യില്ല. ബിന്ദു കൃഷ്ണയെ തീരദേശത്തിന്‍റെ പ്രതിനിധിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കില്‍, ഞങ്ങളുടെ മകളായി തന്നില്ലെങ്കില്‍ ഞങ്ങള്‍ പിന്നോട്ടല്ല, മുന്നോട്ടാണ്”- എന്നാണ് പ്രവര്‍ത്തകരില്‍ ഒരാള്‍ ബിന്ദു കൃഷ്ണയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞത്. ഇതിനിടെ ബിന്ദു കൃഷ്ണയും കണ്ണീരണിഞ്ഞു.

തോൽവി ഉറപ്പാക്കിയ സീറ്റുകളിലേക്ക്‌ മത്സരിക്കാനില്ലെന്ന്‌ പറഞ്ഞ്‌ കൂടുതൽ കോൺഗ്രസ്‌ നേതാക്കൾ രംഗത്ത്‌. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയിലും പൊട്ടിത്തെറി. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റിൽ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു.ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതൽ നാടകീയമാക്കി. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിശ്വസ്‌തൻ പി സി വിഷ്‌ണുനാഥിന്‌ സീറ്റ്‌ നൽകാൻ ഉമ്മൻചാണ്ടി സമ്മർദ്ദം ചെലുത്തിയതാണ്‌ കൊല്ലം സീറ്റിന്റെ കാര്യത്തിൽ പ്രശ്‌നങ്ങൾക്ക്‌ തുടക്കമിട്ടത്‌. ഇതേ തുടര്‍ന്ന് കുണ്ടറ സീറ്റിൽ മത്സരിക്കാൻ ചെന്നിത്തല ബിന്ദു കൃഷ്ണയോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. തോൽവി ഉറപ്പിച്ച കുണ്ടറയിൽ മത്സരിക്കാൻ ഇല്ലെന്നാണ്‌ കോൺഗ്രസ്‌ നേതാക്കളുടെ നിലപാട്‌.നേരത്തെ നിലമ്പൂരിൽ മത്സരിക്കാൻ ഇല്ലെന്ന്‌ ടി സിദ്ധിഖും പറഞ്ഞിരുന്നു. പാലക്കാടും സീറ്റ്‌ വീതംവയ്‌പ്പിനെച്ചൊല്ലി കോൺഗ്രസിൽ രൂക്ഷമായ തർക്കങ്ങളാണ്‌ നടക്കുന്നത്

You might also like

-