ആലപ്പുഴയിൽ രണ്ടിടങ്ങലയില്കൂടി പക്ഷിപ്പനി പടരുന്നതായി സൂചന നിരീക്ഷണം കർശനമാക്കി മൃഗ സംരക്ഷണ വകുപ്പ്

ഇടത്തരം നാമമാത്ര കർഷകരുടെ ഏക വരുമാന മാർഗ്ഗമായി താറാവുകളെ കൊന്നുടുക്കിയിട്ടും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയാണ് മൃഗ സംരക്ഷണ വകുപ്പ കർഷകർക്ക് വേണ്ടത്ര നഷ്ട പരിഹാരം നല്കുന്നില്ലെന്നാണ് ആരോപണം .വളർത്തു താറാവുകളെ കൊന്നൊടുക്കിയതോടെ നിരവധി കുടുംബങ്ങളുടെ വരുമാനം ഇല്ലാതായിട്ടുണ്ട്

0

ആലപ്പുഴ | ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി പടരുന്നതായി സൂചന മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

അതേസമയം ഇടത്തരം നാമമാത്ര കർഷകരുടെ ഏക വരുമാന മാർഗ്ഗമായി താറാവുകളെ കൊന്നുടുക്കിയിട്ടും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയാണ് മൃഗ സംരക്ഷണ വകുപ്പ കർഷകർക്ക് വേണ്ടത്ര നഷ്ട പരിഹാരം നല്കുന്നില്ലെന്നാണ് ആരോപണം .വളർത്തു താറാവുകളെ കൊന്നൊടുക്കിയതോടെ നിരവധി കുടുംബങ്ങളുടെ വരുമാനം ഇല്ലാതായിട്ടുണ്ട് . ഇതിനിടെ പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

You might also like

-