അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ ഏക മകനെഅമ്മയും കാമുകനും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് തലക്ക് കല്ലുകൊണ്ടിടിച്ചു മരണം ഉറപ്പാക്കാൻ കഴുത്തറുത്തു കൊന്നു

തമിഴ്‌നാട്ടിലെ ഉത്തമപാളയത്തിലാണ് അവിഹിതത്തിന് തടസം നിന്ന മകനെ അമ്മയയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും രണ്ടാനച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് വയസ്സുകാരന്റെ അമ്മ ഗീത, രണ്ടാനച്ഛന്‍ (അമ്മയുടെ കാമുകൻ )ഉദയകുമാര്‍, ഗീതയുടെ സഹോദരി ഭുവനേശ്വരി, അവരുടെ ഭര്‍ത്താവ് കാര്‍ത്തിക്ക് എന്നിവര്‍ അറസ്റ്റിലായി

0

കൊമ്പാ/താഴിനാട് : ചുടുകാട്ടില്‍ ഏക മകനെ മൂവർസംഘം അതിക്രൂരമായി കൊലപ്പെടുത്തുമ്പോൾ സംഭവ സ്ഥലത്തേക്ക് ആരും വരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ അമ്മ കാവല്‍ നിന്നു. തമിഴ്‌നാട്ടിലെ ഉത്തമപാളയത്തിലാണ് അവിഹിതത്തിന് തടസം നിന്ന മകനെ അമ്മയയും സഹോദരിയും സഹോദരിയുടെ ഭര്‍ത്താവും രണ്ടാനച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അഞ്ച് വയസ്സുകാരന്റെ അമ്മ ഗീത, രണ്ടാനച്ഛന്‍ (അമ്മയുടെ കാമുകൻ )ഉദയകുമാര്‍, ഗീതയുടെ സഹോദരി ഭുവനേശ്വരി, അവരുടെ ഭര്‍ത്താവ് കാര്‍ത്തിക്ക് എന്നിവര്‍ അറസ്റ്റിലായി.

അമ്മയുടെ അവിഹിത ബന്ധത്തിന് കുട്ടി തടസമാണെന്ന് കണ്ടതോടെയായിരുന്നു കൊല. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുന്ന അമ്മയുടെ രണ്ടാംഭര്‍ത്താവാണ് ഒപ്പമുള്ളത്. കോബൈ മധുരവീരന്‍ സ്ട്രീറ്റില്‍ മുരുകനെയാണ് ഗീത ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തിലുള്ള ആണ്‍കുട്ടിയെയാണ് കൊലപ്പെടുത്തിയത്. 2 വര്‍ഷം മുമ്പ് ഗീത ഈ ബന്ധം ഉപേക്ഷിച്ച് ഉദയകുമാറിനൊപ്പമാണ് താമസം . കുട്ടി അതിന് ശേഷം ഗീതയുടെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു. ഗീതയും ഉദയകുമാറും തമ്മില്‍ ഇടയ്ക്കിടയ്ക്ക് വഴക്കുണ്ടായിരുന്നു. വഴക്ക് പരിഹരിക്കാന്‍ എത്തിയതാണ് ഗീതയുടെ സഹോദരി ഭുവനേശ്വരിയും ഭര്‍ത്താവ് കാര്‍ത്തിക്കും. എന്നാല്‍ കുറച്ചുകഴിഞ്ഞതോടെ ഉദയകുമാറും ഭുവനേശ്വരിയും തമ്മിലും ഗീതയും കാര്‍ത്തിക്കും തമ്മിലും അടുപ്പത്തിലായി. ഗീതയുടെ അടുത്തേക്ക് ഇടയ്ക്ക് വരുന്ന മകന്‍ ഇതിനെല്ലാം തടസമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അരുംകൊലയ്ക്ക് പദ്ധതിയിട്ടത്.

കഴിഞ്ഞ ദിവസം രാത്രി കോമ്പൈ മൃഗാശുപത്രിക്ക് സമീപം ചുടുകാട്ടില്‍ കൊണ്ടുവന്ന് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കുട്ടിയെ കാണ്മാനില്ല എന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഒരു കുട്ടിയുടെ മൃതദേഹം സമീപത്തെ ചുടുകാട്ടില്‍ കിടക്കുന്നതായി വിവരം ലഭിച്ചു. ഇത് കാണാതായ കുട്ടി തന്നെയെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തുള്ള സി. സി. ടി. വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതോടെ കാര്‍ത്തിക്ക് കുട്ടിയെ കൂട്ടി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.

കാര്‍ത്തിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. ചുടുകാട്ടില്‍ കുട്ടിയെ എത്തിക്കുന്നതിനു മുന്നെ തന്നെ അമ്മ ഗീത, ഉദയകുമാര്‍, ഭൂവനേശ്വരി എന്നിവര്‍ ഇവിടെ എത്തിയിരുന്നു. ചുടുകാട്ടില്‍ എത്തിച്ച കുട്ടിയെ ആദ്യം കല്ലിന് തലയ്ക്ക് അടിച്ച് ബോധം കെടുത്തി. പിന്നീട് തറയിലടിച്ചു, മരണം ഉറപ്പാക്കാന്‍ കുട്ടിയുടെ കഴുത്തറുത്തു.
കോടതിയിൽ ഹരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

You might also like

-