ലുബാൻ  ഒമാൻ തീരങ്ങളിൽ .. കൊടുക്കാറ്റ്  ഉടൻകരയിൽ പ്രവേശിക്കും

വെള്ളിയാഴ്ചയോടെ കാറ്റ് കര കരയിൽ പ്രവേശിക്കുമെന്നാണ്  ഒമാൻ കാലാവസ്ഥനിരീക്ഷണ കേന്ദ്രം പറയുന്നത് . മണിക്കൂറിൽ 93 മുതൽ 102 കിലോമീറ്റർ വരെ കാറ്റുവീശാൻ സാധ്യത എന്ന് കാൽവസ്ഥാനിരീക്ഷണ കേന്ദ്രം വ്യകതമാക്കുന്നു.ചുഴലി കൊടുങ്കാറ്റിെൻറ നേരിട്ടല്ലാത്ത ആഘാതങ്ങൾ നാളെ മുതൽ സലാല ഉൾപ്പെടുന്ന ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോരിറ്റി അറിയിച്ചു

0

കേരളത്തെ ഭീതിയുടെ  മുൾമുനയിൽ നിർത്തിയ  ലുബാൻ ചുഴലികൊടുങ്കാറ്റ് കൂടുതൽ ശക്തിയാർജിച്ചു.അറബിക്കടലിൽ രൂപം കൊണ്ട ലുബാൻ  സലാല ഉൾപ്പെടുന്ന തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണ് ഇപ്പോൾ നീങ്ങുന്നത്. വെള്ളിയാഴ്ചയോടെ കാറ്റ് കര കരയിൽ പ്രവേശിക്കുമെന്നാണ്  ഒമാൻ കാലാവസ്ഥനിരീക്ഷണ കേന്ദ്രം പറയുന്നത് . മണിക്കൂറിൽ 93 മുതൽ 102 കിലോമീറ്റർ വരെ കാറ്റുവീശാൻ സാധ്യത എന്ന് കാൽവസ്ഥാനിരീക്ഷണ കേന്ദ്രം വ്യകതമാക്കുന്നു.ചുഴലി കൊടുങ്കാറ്റിെൻറ നേരിട്ടല്ലാത്ത ആഘാതങ്ങൾ നാളെ മുതൽ സലാല ഉൾപ്പെടുന്ന ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളെ ബാധിക്കുമെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോരിറ്റി അറിയിച്ചു. ഒറ്റപ്പെട്ട മഴക്കും തിരമാലകൾ ആറ് മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്.

സലാല തീരത്ത് നിന്ന് 830 കിലോമീറ്റർ അകലെയാണ് നിലവിൽ കാറ്റിന്റെ സ്ഥാനം. കാറ്റിെൻറ ഭാഗമായുള്ള മഴമേഘങ്ങൾ തീരത്ത് നിന്ന് 525 കിലോമീറ്റർ ദൂരെയെത്തിയിട്ടുണ്ട്. പടിഞ്ഞാറ് വടക്കുപടിഞ്ഞാറൻ ദിശയിൽ തെക്കൻ ഒമാൻ, യമൻ ഭാഗത്തേക്കാണ് കാറ്റിെൻറ സഞ്ചാരം. അധികൃതരുടെ അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്ന് അതോറിറ്റി ആവശ്യപ്പെട്ടു.സലാലയിൽ ജന ജീവിതം സാധാരണ ഗതിയിലാണ്. ഒരു കാറ്റ് വരുന്നതിന്‍റെ കാര്യമായ മുന്നൊരുക്കങ്ങൾ എവിടെയും കാണാനില്ല.ഒമാനിൽ ദുരന്ത മുൻകരുതൽ നടപടികളുടെ ഭാഗമായി കൂടുതൽ സുരക്ഷ സേന അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തേക്ക് കാറ്റ് നീങ്ങിയില്ലെങ്കിൽ വെള്ളിയാഴ്ചയോടെ കനത്ത മഴയും ശക്തമായ കാറ്റും അടിക്കുമെന്ന് അതോറിറ്റി നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

You might also like

-