മാധ്യമവിചാരണ ദീലീപിന്റെ ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു.

മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് പരാതിക്കാരൻ ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. എന്നാൽ കേസിന്‍റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു .

0

കൊച്ചി | നടിയെ അക്രമിച്ച കേസിന്‍റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ദിലീപ് ഹൈക്കോടതിയില്‍ ഹരജിൽ . അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടു. ഹർജി വീണ്ടും രണ്ടാഴ്ച ക്ക് ശേഷം പരിഗണിക്കും .ദിലീപ് നൽകിയ ഹർ ജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. നിസാര കാര്യങ്ങളാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്. മാധ്യമ റിപ്പോർട്ടുകളെ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ വിചാരണ കോടതിയെയാണ് പരാതിക്കാരൻ ആദ്യം സമീപിക്കേണ്ടതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.

എന്നാൽ കേസിന്‍റെ വിചാരണയുടെ എല്ലാ കാര്യങ്ങളും മാധ്യമങ്ങളിൽ വരുന്നുവെന്നും ഇത് വിലക്കണമെന്നുമാണ് ദിലീപിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു .മാധ്യമവിചാരണയ്ക്ക് വഴിയൊരുക്കുംവിധം കേസിന്റെ വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പാക്കാൻ വിചാരണക്കോടതി 2018 ജനുവരി 17ന് അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നു. വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടഞ്ഞ് 2020 മാർച്ച് 19ന് ഉത്തരവും നൽകി. ഇതു ലംഘിച്ച് മാധ്യമങ്ങൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പ്രസിദ്ധീകരിച്ചുവെന്നും ഇതിനെതിരെ നടപടി വേണമെന്നുമാണ് ദിലീപിന്‍റെ ഹർ ജിയിലെ ആവശ്യം കോടതി പരിഗണിച്ചാണ് . ഇതുസംബദ്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഡി ജി പി ക്ക് നിർദേശം നൽകിയിട്ടുള്ളത് .

You might also like

-