മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ സുപ്രിം കോടതിയിൽ

മേൽനോട്ട സമതി അണകെട്ട് സന്ദർശിക്കുന്നവേളകളിൽ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരളം നൽകുന്ന തെളിവുകൾ ഒന്നും മേൽനോട്ട സമതി ചെവികൊള്ളാറില്ലന്നും . തമിഴ് നാടിന് അനുകൂലമായ നിലപാടാണ് സമതി സ്വീകരിക്കുന്നതെന്നും ആരോപണം മുണ്ട് .

0

ഡൽഹി| ബലക്ഷയം നേരിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷൻ കോടതിയെ അറിയിച്ചു. മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിച്ച് നടത്തിയ പരിശോധനകളിൽ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷൻ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി.പുതിയ പരിശോധന നടത്താൻ സമയമായെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു. മുല്ലപ്പെരിയാർ അണകെട്ടുമായി ബന്ധപ്പെട്ട ഹർ ജികളിൽ ഫെബ്രുവരി രണ്ടാം വാരം സുപ്രീംകോടതിയിൽ അന്തിമ വാദം കേൾക്കും കേന്ദ്ര ജല കമ്മീഷൻ ഡെപ്യുട്ടി ഡയറക്ടർ രാകേഷ് കുമാർ ഗൗതം ആണ് പുതിയ തൽസ്ഥിതി റിപ്പോർട്ട് ഫയൽ ചെയ്തത്.

അവസാനമായി 2010 – 2012 കാലഘട്ടത്തിലാണ് അണക്കെട്ടിന്റെ സുരക്ഷ പരിശോധന ശാസ്ത്രീയമായി നടന്നത്. ജലകമ്മീഷനും, കേന്ദ്ര സർക്കാരിന്റെ വിവിധ ഏജൻസികളും വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തിയത്.ആ പരിശോധനയിൽ അണക്കെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ ഇതിനുശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകൾ ഒന്നും നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതി അണക്കെട്ട് സന്ദർശിക്കുമ്പോൾ നടത്തിയ പരിശോധനകൾ മാത്രമാണ് നടന്നിട്ടുള്ളത്. ഈ പരിശോധനകളിൽ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കേന്ദ്രജല കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു.
അതേസമയം മേൽനോട്ട സമതി അണകെട്ട് സന്ദർശിക്കുന്നവേളകളിൽ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് കേരളം നൽകുന്ന തെളിവുകൾ ഒന്നും മേൽനോട്ട സമതി ചെവികൊള്ളാറില്ലന്നും . തമിഴ് നാടിന് അനുകൂലമായ നിലപാടാണ് സമതി സ്വീകരിക്കുന്നതെന്നും ആരോപണം മുണ്ട് .

You might also like

-