സ്വന്തം മകളെ വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ അച്ഛൻ മരണവരെ തടവ് 

2017 ലാണ് തനിക്ക് പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം കുട്ടി വെളിപ്പെടുത്തുന്നത്. കുട്ടി പഠിച്ചുകൊണ്ടിരുന്ന അംഗനവാടിയിലെ ജീവനക്കാരിയോട് സംഭവങ്ങൾ പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്തു വന്നത്

0

ജയ്പൂർ:  സ്വന്തം മകളെ ആവർത്തിച്ച് പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. രാജസ്ഥാൻ ഝൽവറിലെ പ്രത്യേക പോക്സോ കോടതിയുടെതാണ് ഉത്തരവ്തടവിന് പുറമെ  പ്രതിക്ക് 70000 രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്.2017 ലാണ് തനിക്ക് പിതാവിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം കുട്ടി വെളിപ്പെടുത്തുന്നത്. കുട്ടി പഠിച്ചുകൊണ്ടിരുന്ന അംഗനവാടിയിലെ ജീവനക്കാരിയോട് സംഭവങ്ങൾ പറഞ്ഞതോടെയാണ് പിതാവിന്റെ ക്രൂരത പുറത്തു വന്നത്. കുഞ്ഞിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ അംഗനവാടി ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ശിശുക്ഷേമ സമിതിയും സംഭവത്തിൽ ഇടപെട്ടു. തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങൾ കുട്ടി സമിതിയോടും വിവരിച്ചു.

കുട്ടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ശിശുക്ഷേമ സമിതി പിതാവിന്റെ പക്കൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും അയാൾക്കെതിരെ പരാതി നൽകുകയും ചെയ്തു. 2017 ഡിസംബറിലാണ് മകളെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഇയാൾക്കെതിരെ പരാതി സമർപ്പിച്ചത്. കുട്ടിയുടെ മുത്തശ്ശി ഉൾപ്പെടെ 26 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു.രണ്ട് മാസം പ്രായമുള്ളപ്പോൾ‌ തന്നെ അമ്മയെ നഷ്ടപ്പെട്ട കുഞ്ഞ് അച്ഛന്റെ സംരക്ഷണയിലായിരുന്നു. രക്ഷകനാകേണ്ടിയിരുന്ന പിതാവ് തന്നെയാണ് മകളെ ചെറുപ്രായത്തിൽ തന്നെ അതിക്രൂരമായി പീഡിപ്പിക്കാൻ ആരംഭിച്ചത്.

You might also like

-