ദീലീപിനെ എഡിജിപി എസ് ശ്രീജിത്ത് ചോദ്യംചെയ്യുന്നത് തുടരുന്നു .”കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീക്കാം ബാലചന്ദ്രകുമാർ പറഞ്ഞതായി ദീലീപ്

ലീപിന്റെ മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദീലീപ് ബാലചന്ദ്രകുമാറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത് . ബാലചന്ദ്രകുമാർ താൻ ജയിലിൽ ആയിരിക്കുന്ന സമയത്ത്,തന്നെ വന്നു കണ്ടിട്ടുണ്ട് "കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീക്കാം എന്നു പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. ബിഷപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായുളള അടുപ്പം മുതലാക്കി അന്തിമ കുറ്റപത്രത്തിൽ പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം

0

കൊച്ചി | നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്ന ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ നടന്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. രാവിലെ ഒന്‍പതിന് ആംരംഭിച്ച ചോദ്യംചെയ്യല്‍ ആരംഭിച്ചതു . ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്താണ് ചോദ്യം ചെയ്യുന്നത്. ഐ ജി ​ഗോപേഷ് അ​ഗര്‍വാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടക്കുന്നത്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു,സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യല്‍ മുഴുവൻ വീഡിയോ ക്യാമറയിൽ ചിത്രീകരിക്കുന്നുണ്ട് .പോലീസിന്റ ചോദ്യം ചെയ്യലിനോട് ദീലീപ് സഹകരിക്കുന്നുണ്ടെന്നു എഡിജിപി ശ്രീജിത്ത് പറഞ്ഞു. വിലയിരുത്തലുകൾക്ക് ശേഷം ഇക്കാര്യം പറയാം. മൊഴികൾ വിശദമായി വിലയിരുത്തിയ ശേഷമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കു എന്നും എഡിജിപി പറഞ്ഞു.ക്രൈംബ്രാഞ്ചിന്റെ കയ്യിൽ ഇപ്പോൾ എന്തൊക്കെ തെളിവുകളുണ്ടെന്ന് പറയാനാകില്ല. ഒന്നും ഇല്ലാതെയല്ല ചോദ്യം ചെയ്യുന്നതെന്ന് മനസിലാക്കാമല്ലോ. ദിലീപ് ചോദ്യം ചെയ്യലിൽ സഹകരിച്ചാൽ മാത്രമല്ല, നിസഹരിക്കുന്നതും കേസിൽ വഴിത്തിരിവുണ്ടാക്കുമെന്നും എഡിജിപി പ്രതികരിച്ചു.

അതിനിടെ ദിലീപിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചു. ദിലീപിന്‍റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്ന നിർദ്ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറിൽ നിന്ന് മൊഴിയെടുക്കുക.

അതേസമയം തനിക്കെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ആരോപണമാണ് ഉയര്‍ത്തി ദീലീപിന്റെ മൂൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ദീലീപ് ബാലചന്ദ്രകുമാറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത് . ബാലചന്ദ്രകുമാർ താൻ ജയിലിൽ ആയിരിക്കുന്ന സമയത്ത്,തന്നെ വന്നു കണ്ടിട്ടുണ്ട് “കേസിൽ ജാമ്യം കിട്ടുന്നതിന് നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടീക്കാം എന്നു പറഞ്ഞ് ബാലചന്ദ്രകുമാർ സഹോദരനേയും ബന്ധുക്കളേയും സമീപിച്ചു. ബിഷപ്പിന് മുഖ്യമന്ത്രിയും മന്ത്രിമാരുമായുളള അടുപ്പം മുതലാക്കി അന്തിമ കുറ്റപത്രത്തിൽ പേര് ഒഴിവാക്കിക്കാം എന്നായിരുന്നു വാഗ്ദാനം. നടിയെ ആക്രമിച്ച കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ബാലചന്ദ്രകുമാർ തന്നെ വന്ന് കണ്ടു. താൻ വഴി ബിഷപ്പ് ഇടപെട്ടതുകൊണ്ടാണ് ജാമ്യം കിട്ടിയതെന്ന് പറഞ്ഞു. ഇതിന് പ്രതിഫലമായി ബിഷപ്പിനും സഹായിച്ച മറ്റുചിലർക്കും പണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം ഭീഷണികൾക്ക് താൻ വഴങ്ങാതെ വന്നതോടെയാണ് ബാലചന്ദ്രകുമാർ ശത്രുവായതെന്നും ദിലീപിന്‍റെ സത്യവാങ്‌മൂലത്തിൽ ഉണ്ട് .

You might also like

-