“തന്റെ പ്രതിച്ഛായ ബി ജെ പി യെ അടിമുടി മാറ്റി” ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍

തന്‍റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു

0

പാലക്കാട് :തന്റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതായി ഇ ശ്രീധരന്‍. അതുകൊണ്ട് തന്നെ ഇത്തവണ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റ് ലഭിക്കുമെന്നും ഇ ശ്രീധരന്‍ അവകാശപ്പെട്ടു. തന്‍റെ വരവോടെയാണ് ബി.ജെ.പിയുടെ പ്രതിച്ഛായ മാറിയതെന്നും അതിന് പിന്നാലെയാണ് പലരും കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് വരാന്‍ താല്‍പര്യപ്പെട്ടതെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇ ശ്രീധരന്‍ പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പായാണ് ശ്രീധരന്‍ ബി.ജെ.പി അംഗത്വമെടുക്കുന്നത്. പിന്നാലെ പാലക്കാട് നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ബിജെപി അദ്ദേഹത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ‘തന്‍റെ വരവോടെ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രതിച്ഛായ മാറി, ഈ മാറിയ സാഹചര്യത്തില്‍ 40 മുതല്‍ 75 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് നേടാനാവും. 70 സീറ്റിന് മുകളില്‍ നേടിയാല്‍ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് സാധിക്കും ’ ഇ.ശ്രീധരന്‍ പറഞ്ഞു.

രാജ്യത്ത് പൊതുവായി തനിക്ക് ലഭിക്കുന്ന സ്വീകാര്യതയും പ്രതിച്ഛായയും പാലക്കാട് മത്സരിക്കുമ്പോള്‍ സഹായകരമാകും, മാറിമാറിവന്ന ഇടത്-വലത് സർക്കാരുകൾ കേരളത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ആന്ധ്രാ, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ എത്ര വേഗമാണ് പുരോഗതിയിലേക്ക് പോകുന്നതെന്നും ശ്രീധരൻ അഭിപ്രായപ്പെട്ടു.അതേസമയം ഇ. ശ്രീധരനാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ കോമഡിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണ് താനെന്ന് ഇ ശ്രീധരൻ സ്വയം പ്രഖ്യാപിക്കുമ്പോൾ തന്നെ അദ്ദേഹത്തെ എങ്ങനെയാണ് കാണേണ്ടതെന്ന് സാമാന്യബുദ്ധിക്കൊരു തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.പാലക്കാട് ഇ. ശ്രീധരന്റെ അത്ഭുത പ്രവർത്തികളൊന്നും സംഭവിച്ചതായി തോന്നുന്നില്ല. ഇ. ശ്രീധരൻ ജയിച്ചാലും കേരളത്തിന്റെ മുഖ്യമന്ത്രിയായാലും മതിപ്പിൽ മാറ്റമുണ്ടാകില്ലെന്നും രഞ്ജി പണിക്കർ പറഞ്ഞു.

You might also like

-