മോദി സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളിൽ മനംനൊന്ത് സിഖ് ആചാര്യൻ ആത്മഹത്യ ചെയ്തു.

"കര്‍ഷകരോട് സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. അനീതി ചെയ്യുന്നത് തെറ്റാണ്, അതേസമയം അനീതി അനുവദിക്കുന്നതും തെറ്റാണ്. കര്‍ഷകരെ പിന്തുണച്ച് ചിലര്‍ സര്‍ക്കാരിന് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി". ഞാന്‍ എന്‍റെ ജീവിതം തൃജിക്കുകയാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്

0

ക൪ഷക സമരം നടക്കുന്ന ഡൽഹിയിലെ സിങ്കു അതി൪ത്തിയിൽ സിഖ് ആചാര്യൻ ആത്മഹത്യ ചെയ്തു. അറുപത്തിയഞ്ച് വയസുകാരൻ ബാബാ രാം സിങാണ് ക൪ഷകർക്ക് നേരെയുള്ള മോഡി സർക്കാരിന്റെ അവഗണയിൽ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുള്ള ആത്മഹത്യകുറിപ്പും കണ്ടെടുത്തു. “കര്‍ഷകരോട് സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. അനീതി ചെയ്യുന്നത് തെറ്റാണ്, അതേസമയം അനീതി അനുവദിക്കുന്നതും തെറ്റാണ്. കര്‍ഷകരെ പിന്തുണച്ച് ചിലര്‍ സര്‍ക്കാരിന് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി”. ഞാന്‍ എന്‍റെ ജീവിതം തൃജിക്കുകയാണെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്

സ്വന്തം ശരീരത്തിലേക്ക് നിറയൊഴിച്ചായിരുന്നു ബാബാ രാം സിങിന്‍റെ ആത്മഹത്യ. ക൪ഷകരുടെ ദയനീയാവസ്ഥ കണ്ട് നിൽക്കാനാവുന്നില്ല. ഇതിന് കാരണക്കാ൪ മാത്രമല്ല നിസ്സഹായമായി നോക്കി നിൽക്കുന്നതും ഒരു കുറ്റമായി കാണണം. അവരവരുടെ ആശയങ്ങൾക്ക് വേണ്ടി ജീവത്യാഗം ചെയ്ത നിരവധി പേ൪ ലോകത്തുണ്ടെന്നും എഴുതി വെച്ച ബാബാ രാംസിങിന്‍റേതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പും സംഭവ സ്ഥലത്ത് നിന്നും കണ്ടെത്തി. ഇന്നലെ വൈകീട്ട് നടത്തിയ വാ൪ത്ത സമ്മേളനത്തിൽ ക൪ഷക നേതാക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കുടുംബത്തിന്‍റെ വേദനയിൽ പങ്കുചേരുന്നുവെന്നും ആരും സംഭവത്തിൽ പ്രകോപിതരാകരുതെന്നും നേതാക്കൾ ആഭ്യ൪ഥിച്ചു.

അതി൪ത്തിയിൽ പ്രക്ഷോപം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെയാണ് കഴിഞ്ഞ ഇരുപത് ദിവസമായി ക൪ഷകരോടൊപ്പം സമരം ചെയ്ത് വരുന്ന ബാബാ രാംസിങിന്‍റെ ദാരുണാന്ത്യം. ഹരിയാനയിലെ ക൪ണൽ സ്വദേശിയാണ് ബാബാ രാംസിങ്. നേരത്തെ സമരത്തിൽ പങ്കെടുക്കാനായി പുറപ്പെട്ട സംഘം വാഹനാപകടത്തിൽപെട്ട് ക൪ഷക൪ മരിച്ചിരുന്നു.

അതേസമയം നിയമങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും കേന്ദ്ര സര്‍ക്കാരുള്ളത്. നിയമങ്ങൾ അംഗീകരിക്കണമെന്നും സമരം അവസാനിപ്പിക്കണമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടിരുന്നു. റോഡ് ഉപരോധിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യം പരിശോധിക്കാനായി കര്‍ഷക സംഘടനകളെ കൂടി ഉൾപ്പെടുത്തി ഒരു സമിതി രൂപീകരിക്കാനും സുപ്രീംകോടതി തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതി നാളെ കേസ് വീണ്ടും പരിഗണിക്കും

You might also like

-