ശമ്പളം പരിഷ്കരണം റിപ്പോർട്ട് സമർപ്പിച്ചു . സാമ്പത്തിക ബാധ്യത4810 കോടി രൂപ.

ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആക്കി വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ

0

ഇനിയും മുന്നോട്ട് ! ഇനി നാം എങ്ങനെ മുന്നോട്ട് ?

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരത്തെക്കുറിച്ച് പഠിക്കാൻ നിയമിച്ച കെ.മോഹൻ ദാസ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ശമ്പള പരിഷ്കരണ റിപ്പോർട്ടിൻ്റെ ഒന്നാം ഭാഗമാണ് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകിനും കൈമാറിയത്. ശമ്പളവും പെൻഷനും വർദ്ധിപ്പിക്കുക വഴി സർക്കാരിന് 4810 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാവുമെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആക്കി വര്‍ദ്ധിപ്പിക്കാന്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ. ക്ഷാമബത്ത ഉയര്‍ത്തണം, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടണം തുടങ്ങിയ പ്രധാന നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. 2019 ജൂലൈ ഒന്ന് മുതൽ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാനാണ് ശുപാര്‍ശ.28 ശതമാനം ഡിഎയും പത്ത് ശതമാനം ശമ്പളവർധനവും നൽകാം. സർക്കാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23000 ആയും കൂടിയ ശമ്പളം 1,66,800 ആയും ഉയർത്തമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. നിലവിൽ കുറഞ്ഞ ശമ്പളം 16,500ഉം കൂടിയ ശമ്പളം 1,40,000-ഉം ആണ്.

ജീവനക്കാരുടെ എച്ച്.ആർ.എ വർധിപ്പിക്കുന്ന സാഹചര്യത്തിലാണിത്. 16500 രൂപയായിരുന്ന കുറഞ്ഞ ശമ്പളം 23000 രൂപയായി ഉയര്‍ത്താനാണ് പ്രധാന ശുപാര്‍ശ. കൂടിയ ശമ്പളം 166800 ആക്കാനും മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. കുറഞ്ഞ ഇന്‍ക്രിമെന്റ് തുക 700 ഉം ഉയര്‍ന്നത് 3400 ആണ്. എച്ച്ആര്‍എ അടിസ്ഥാന ശമ്പളത്തിന്റെ ശതമാന നിരക്കിലേക്ക് മാറ്റി. നഗരങ്ങളില്‍ പത്ത് ശതമാനമായിരിക്കും നിരക്ക്. സിറ്റി കോംപന്‍സേഷന്‍ അലവന്‍സ് നിര്‍ത്തലാക്കി. പെന്‍ഷന്‍ തുക ഉയര്‍ത്താനും ശുപാര്‍ശ നല്‍കി. കുറഞ്ഞ പെന്‍ഷന്‍ 11,500 രൂപയും കൂടിയത് 83400 രൂപയുമാക്കാനാണ് നിര്‍ദേശം. പെന്‍ഷന്‍ പ്രായം ഒരു വര്‍ഷം കൂട്ടാനും ശുപാര്‍ശ നല്‍കി.80 വയസ് കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം 1000 രൂപ അധിക ബത്ത നല്‍കാനാണ് ശുപാര്‍ശ. പെന്‍ഷന്‍ കണക്കാക്കുന്ന രീതിക്കും മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ചെയ്യാവുന്നതിന്റെ പരാമവധിയാണ് നിര്‍ദേശങ്ങളെന്നും കമ്മീഷന്‍ വ്യക്തമാക്കി.

വില്ലേജ് ഓഫീസർമാർക്ക് 1500 രൂപ അലവൻസ് നൽകാൻ റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്ത് ദിവസത്തിൽ നിന്നും 15 ദിവസമായി ഉയർത്താനും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ദത്തെടുക്കുന്നവർക്കും ഇനി മുതൽ പിതൃത്വ അവധി ലഭിക്കും. ഇതു കൂടാതെ കിടപ്പിലായ മാതാപിതാക്കളെ സംരക്ഷിക്കാനും മൂന്ന് വയസ് വരെയുള്ള കുട്ടികളെ സംരക്ഷിക്കാനും 40 ശതമാനം ശമ്പളത്തോടെ ഒരു വർഷത്തെ അവധി സർക്കാർ ജീവനക്കാർക്ക് അനുവദിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നുണ്ട്.

കേന്ദ്ര ശമ്പള പരിഷ്ക്കരണത്തിന് ശേഷം മതി അടുത്ത ശമ്പള പരിഷ്ക്കണം എന്ന ശുപാർശയും ശമ്പള പരിഷ്കരണ കമ്മീഷൻ നൽകിയിട്ടുണ്ട്. സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ട് ഇനി മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരും ധനവകുപ്പിൻ്റേയും മന്ത്രിസഭയുടേയും തീരുമാനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാവും ശമ്പളകമ്മീഷൻ്റെ ശുപാർശകൾ സർക്കാർ നടപ്പാക്കുക. ഡോക്ടര്‍മാരുടേയും പാരാമെഡിക്കല്‍ ജീവനക്കാരുടെ ശമ്പള സ്കെയിലിലും മാറ്റം വരുന്ന രീതിയിലാണ് ശുപാര്‍ശ. അലവന്‍സുകളിലെല്ലാം പത്ത് ശതമാനം വര്‍ധനയ്ക്കും ശുപാര്‍ശ നല്‍കിയിട്ടുണ്ട്

You might also like

-