കുർബാന തർക്കത്തിൽ ചർച്ച വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസിൽ ഇന്ന് കേരളത്തിലെത്തും

എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട ആയിരിക്കും പ്രധാന ചർച്ച. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കും

0

കൊച്ചി| മാർപാപ്പയുടെ ഉത്തരവിനെ വെല്ലുവിളിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയുടെ നിലപാടിൽ തീർപ്പുമായി വത്തിക്കാൻ പ്രതിനിധി ആർച് ബിഷപ്പ് സിറിൽ വാസിൽ ഇന്ന് കേരളത്തിലെത്തും .രാവിലെ എട്ടുമണിയോടെ നെടുമ്പാശ്ശേരിയിൽ എത്തുന്ന വത്തിക്കാൻ പ്രതിനിധി എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്താണ് ആണ് എത്തുക. ഒരാഴ്ച കൊച്ചിയിൽ തങ്ങുന്ന ആർച്ച് ബിഷപ്പ് സഭയിലെ തർക്ക പരിഹാരങ്ങൾക്കുള്ള തുടർചർച്ചകൾ നടത്തും. വത്തിക്കാനിൽ നിന്നുള്ള എറണാകുളം അങ്കമാലി പൊന്തിഫിക്കൽ പ്രതിനിധിയാണ്‌ ആർച് ബിഷപ്പ് സിറിൽ വാസിൽ. കുർബാന തർക്കത്തിൽ ഒടുവിൽ ആർച് ബിഷപ്പ് എത്തിയപ്പോൾ കയ്യേറ്റ ശ്രമം വരെയുണ്ടായിരുന്നു . ബിഷപ്പ് വാസിലിന്റെ നീക്കങ്ങളിൽ വിമത വിഭാഗത്തിന്റെ നിലപാടും ശ്രദ്ധേയമാകും.

എറണാകുളം- അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പ നിർദ്ദേശിച്ച ഏകീകൃത കുർബാന നടത്തുന്നതുമായി ബന്ധപ്പെട്ട ആയിരിക്കും പ്രധാന ചർച്ച. പുതിയ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂരുമായി ഇത് സംബന്ധിച്ച് ചർച്ച നടക്കും. തുടർന്ന് വിവിധ വൈദികരെയും വത്തിക്കാൻ പ്രതിനിധി കാണുമെന്നാണ് സൂചന. കുർബാന അടക്കമുള്ള വിഷയത്തിൽ അന്തിമതീരുമാനം ആർച്ച് ബിഷപ്പ് സിറിൽ വാസിലുമായി ആലോചിച്ച ശേഷം ആയിരിക്കും തീരുമാനിക്കുക എന്ന് ബിഷപ്പ് ബോസ്കൊ പുത്തൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.നേരത്തെ ഏകീകൃത കുർബാന നടപ്പാക്കാൻ ബസലിക്ക പള്ളിയിലെത്തിയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന് നേരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.

You might also like

-