സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ എത്തിച്ചു എൻ ഐ അറസ്റ്റ് രേഖപ്പെടുത്തി

ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയ സംഭവത്തിൽ റബ്ബിൻ ഹമീദിന് പങ്കുണ്ടെന്നാണ് എൻഐഎ പുറതതിറക്കിയ പത്രകുറിപ്പിൽ പറയുന്നത്

0

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി റബ്ബിൻസ് ഹമീദ് നെടുമ്പാശേരിയിൽ എത്തിച്ചു . യുഎഇ പൊലീസ് അറസ്റ്റുചെയ്ത റബ്ബിൻസിനെ ഇന്ത്യയ്ക്കു കൈമാറുകയായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ റബ്ബിൻസിനെ എൻഐഎ അറസ്റ്റു ചെയ്യുകയായിരുന്നു.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ ഒളിവിലായിരുന്നെന്ന് അന്വേഷണ ഏജൻസികൾ പറഞ്ഞ രണ്ടു പേരിൽ ഒരാളായിരുന്നു മൂവാറ്റുപുഴ സ്വദേശിയായ റബ്ബിൻസ് ഹമീദ്. കഴിഞ്ഞ ദിവസമാണ് റബ്ബിൻസ് ഹമീദിനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ത്യയ്ക്കു കൈമാറണമെന്ന് എൻഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ദുബായ് പൊലീസ് റബ്ബിൻസ് ഹമീദിനെ കൈമാറിയത്. ഇന്നു വൈകിട്ട് 4.20നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയ ഹമിദീനെ എൻഐഎ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ജൂലൈ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജിലൂടെ 14.82 കോടി രൂപ വിലവരുന്ന 30 കിലോഗ്രാം സ്വർണം കടത്തിയ സംഭവത്തിൽ റബ്ബിൻ ഹമീദിന് പങ്കുണ്ടെന്നാണ് എൻഐഎ പുറതതിറക്കിയ പത്രകുറിപ്പിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിലാണ് ഇദ്ദേഹത്തിന്‍റെ പങ്ക് കണ്ടെത്തിയതെന്നും എൻഐഎ പറയുന്നു.

സ്വർണക്കടത്ത് കേസിൽ നേരത്തെ അറസ്റ്റിലായ റമീസ് കെ.ടി, ജലാൽ എ.എം എന്നിവരുമായി ചേർന്ന് ദുബായിൽ റബ്ബിൻസ് ആസൂത്രണം നടത്തിയിരുന്നതായും എൻഐ എ പറയുന്നു. ദുബായിൽനിന്ന് സ്വർണം വാങ്ങി നൽകിയത് ഇവരാണ്. ഇതേത്തുടർന്ന് ഹമീദിനെതിരെ എറണാകുളത്തെ എൻഐഎ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗൃഹോപകരണങ്ങളുടെ മറവിൽ നയതന്ത്ര ബാഗേജിലൂടെ ഇയാൾ സ്വർണം കടത്തിയിരുന്നതായും എൻഐഎ പറയുന്നു.ഫൈസല്‍ ഫരീദ് റബിന്‍സ് എന്നീ രണ്ട് പ്രതികളെ ദുബൈ ഭരണകൂടം നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. അവരുടെ നിരീക്ഷണത്തിലാണ് ഈ രണ്ട് പ്രതികളും ഉള്ളതെന്ന് നേരത്തെ തന്നെ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.

You might also like

-