പെൺ സുഹൃത്തിന്റെ വീട്ടിൽ കോളജ് വിദ്യാർഥി കുത്തേറ്റുമരിച്ചതു കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പോലീസ്

അനീഷിനെ കുത്തിയതു പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ലെന്നും ദിവസങ്ങൾ മനസ്സിൽ തയ്യാറാക്കിയ പദ്ധതി പ്രകാരമായിരിനെന്നും പോലീസ് പറയുന്നു.മകളുമായുള്ള വഴിവിട്ട ബന്ധം സൈമൺ ലാലൻ എതിർത്തിരുന്നു , ഇക്കാര്യം സ്വന്തം ഭാര്യയെയും മകളെയും അരിച്ചിരിന്നു

0

തിരുവനന്തപുരം | പേട്ടയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ കോളജ് വിദ്യാർഥി അനീഷ് ജോർജിനു (19) കുത്തേറ്റത് അബദ്ധത്തിലല്ലെന്നും പ്ലോസ് .മുൻവൈരാഗ്യം മൂലം പ്രതി കരുതിക്കൂട്ടി ചെയ്തതാണെന്നും റിമാൻഡ് റിപ്പോർട്ട്. അനീഷും തന്റെ മകളും തമ്മിലുള്ള പ്രണയമാണു വിരോധത്തിനു കാരണമെന്നു പ്രതി സൈമൺ ലാലൻ കുറ്റസമ്മത മൊഴി . അനീഷിനെ കുത്തിയതു പെട്ടെന്നുണ്ടായ പ്രകോപനം കൊണ്ടല്ലെന്നും ദിവസങ്ങൾ മനസ്സിൽ തയ്യാറാക്കിയ പദ്ധതി പ്രകാരമായിരിനെന്നും പോലീസ് പറയുന്നു.മകളുമായുള്ള വഴിവിട്ട ബന്ധം സൈമൺ ലാലൻ എതിർത്തിരുന്നു , ഇക്കാര്യം സ്വന്തം ഭാര്യയെയും മകളെയും അരിച്ചിരിന്നു ,എന്നാൽ മകൾ അനീഷുമായുള്ള ബന്ധം തുടന്നു . മകളുമായുള്ള അനീഷിന്റെ ബന്ധം സൈമൺ ലാലൻറെ ഭാര്യക്ക് അറിയാമായിരുന്നു .സൈമൺ ലാലൻ വീട്ടിൽ ഇല്ലാത്ത സമയങ്ങളിൽ അനീഷ് ഈ വീട്ടിൽ എത്താറുണ്ടായിരുന്നു . പ്രായപൂർത്തിയായാൽ ഇരുവരുടെയും വിവാഹം നടത്താൻ ഇരു വീട്ടുകാരും തീരുമാനിച്ചിരുന്നു .പെൺകുട്ടിയെയും അമ്മയെയും ഇന്നു വീണ്ടും ചോദ്യം ചെയ്യും.

അനീഷ് തന്റെ വീട്ടിൽ അസമയത്ത് വരുന്നുണ്ടെന്നു മനസ്സിലാക്കിയ സൈമൺ പെൺകുട്ടിയുടെ മുറിയിൽ തടഞ്ഞുവച്ചു അനീഷിന്റെ നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് . ഭാര്യയും മകളും എതിർത്തിട്ടും പിന്മാറിയില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മാരകമായി മുറിവേറ്റ അനീഷ് നിലത്തു വീണു. തുടർന്ന് വാട്ടർ മീറ്റർ ബോക്സിൽ കത്തി ഒളിപ്പിച്ച ശേഷം സൈമൺ അടുത്തുള്ള പേട്ട പൊലീസ് സ്റ്റേഷനിലേക്കു പോയി. പൊലീസെത്തി ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അനീഷ് മരിച്ചിരുന്നു. സംഭവത്തിൽ ഭാര്യയും മകളും സൈമണിനെതി രെ മൊഴി നൽകിയിട്ടുണ്ട് .
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെയാണ്
“മകളുമായുള്ള പ്രണയവും വീട്ടിൽ അനീഷ് വരുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നെന്നു . ക്രിസ്മസിനു തലേന്നു രാത്രി അനീഷ് മകളെ കാണാൻ വരുമെന്നു കരുതി സൈമൺ ഉറക്കമിളച്ചു കാവലിരുന്നു. ആയുധവും കരുതിയിരുന്നു. എന്നാൽ അനീഷ് വന്നില്ല.”
സംഭവ ദിവസ്സം അനീഷിന്റെ അമ്മയുടെ മൊബൈൽ ഫോണിലേക്കു പ്രതി സൈമൺ ലാലന്റെ ഭാര്യ അനീഷ് കൊല്ലപ്പെടുന്നതിനു തൊട്ടു മുൻപ് വിളിച്ചിരുന്നു . പുലർച്ചെ 3.20ന് ആയിരുന്നു ഈ ഫോൺ വിളി. പക്ഷേ ഉറക്കത്തിൽ അവർ ഫോൺ എടുത്തില്ല . 10 മിനിറ്റിനകം സൈമണിന്റെ കുത്തേറ്റ് അനീഷ് വീണു. പുലർച്ച് 1.37 ന് അനീഷിന്റെ ഫോണിൽ നിന്നു സൈമണിന്റെ മകളുടെ ഫോണിലേക്കു വിളി വിളിച്ചിട്ടുണ്ട് .പെൺകുട്ടി ഈ സമയം അനീഷുമായി സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ട പ്രതി കരുതിക്കൂട്ടി കാത്തിരുന്നു പിന്നീട് അനീഷ്വീ പെൺകുട്ടിയുടെ റൂമിൽ എത്തിയെന്നു ഉറപ്പാക്കിയശേഷമാണ് വാതിൽ ചവിട്ടി തുറന്നു അനീഷിനെ കുത്തി കൊലപ്പെടുത്തുന്നത് .

You might also like

-