ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന് കാരുണ്യ വഴിയൊരുക്കി പോൾ പി.പറമ്പി

നാട് വിറങ്ങലിച്ച പ്രളയമുൾപ്പെടെ ദുരിതങ്ങളിൾ രാജ്യാന്തര സാദ്ധ്യതകളെ എകോപിപ്പിച്ച് പറമ്പി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു.

0

ചിക്കാഗോ -:അമേരിക്കയിലും ജനിച്ചു വളർന്ന കേരളത്തിലും സാമൂഹ്യ- സാംസ്കാരിക- ചാരിറ്റി പ്രവർത്തനങ്ങൾക്കു നേത്വത്വം നൽകി ഉയരങ്ങൾ കിഴടക്കുമ്പോഴും നാടിന്റെ പ്രതിസന്ധികളിലും ദുരിതങ്ങളിലും കാരുണ്യത്തിന്റെ വഴിയൊരുക്കി പോൾ പി.പറമ്പി മാതൃകയാകുന്നു.

നാട് വിറങ്ങലിച്ച പ്രളയമുൾപ്പെടെ ദുരിതങ്ങളിൾ രാജ്യാന്തര സാദ്ധ്യതകളെ എകോപിപ്പിച്ച് പറമ്പി നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വലിയ ശ്രദ്ധനേടിയിരുന്നു. 25 ലക്ഷം രുപയുടെ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഈ കാലയളവിൽ മാത്രം പോളിലുടെ കേരളം എറ്റ് വാങ്ങിയത്.

പ്രളയ സമയത്ത് അമേരിക്കലയിലായിരുന്ന പറമ്പി നാടിന്റെ അതിജിവനത്തിനായി ഒട്ടും സമയം കളയാതെ തന്നെ കേരളത്തിലേക്ക് പറന്നെത്തുകയായിരുന്നു.പ്രളയം എറെ ബാധിച്ച ചാലക്കുടി ഉൾപ്പെടെ ഓട്ടേറെ പ്രളയ ബാധിത മേഖലകളിലാണ് പൊതു പ്രവർത്തന കാലഘട്ടത്തിലെ തന്റെ സുഹത്തുക്കൾക്കൊപ്പം സഹായ ഹസ്തവുമായി എത്തിയത്.

ഈ യാത്രക്കിടയിലാണ് പ്രളയത്തിൽ വീടുപോലുമില്ലാതെ പാടേ തകർന്ന കാടുകുറ്റി പഞ്ചായത്തിലെ നിർദ്ദനകുടുംബത്തിന്റെ ദയനിയ സ്ഥിതി പോളിന്റെ ശ്രദ്ധയിൽ പെടുന്നത്.ഇതിന് പുറമേ ഓട്ടേറെ കുടുംബങ്ങൾക്ക് അതിജിവനത്തിനായി കിറ്റുകൾ വിതരണം ചെയ്തു പ്രവാസികളുടെ കരുതൽ നാടിന് പകരുകയായിരുന്നു.

ഷാജനെന്ന പെയ്ന്റിങ് തൊഴിലാളിയുടെ നിസഹായവസ്ഥക്കാണ് പോൾ പറമ്പിയിലുടെ ആശ്വാസമായത്.ചിക്കാഗോ മലയാളി സമൂഹവും ഇതര സംഘടനകളുമായി സഹകരിച്ചുണ്ടാക്കിയ 12 ലക്ഷം രൂപ ചിലവഴിച്ചു നിർമിച്ച വീടിന്റെ താക്കോൽ .പാളയം പറമ്പ് പള്ളി വികാരി ഫാ. ഡേവിസ് മൂലൻ ഷാജന് കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ.കണ്ണത്ത്,പോൾ പി.പറമ്പി, ബിന ഫ്രാൻസിസ്, എം.ആർ.ഡേവിസ്,വർഗിസ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

പഠന കാലത്തേ വിദ്യാർത്ഥി രാഷ്ട്രിയത്തിലുടെ പൊതു രംഗത്ത് ശ്രദ്ധിക്കപ്പെട്ട പോൾ സംസ്ഥാന സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കിൻഫ്രയുടെ രാജ്യാന്തര ബോർഡിലും അംഗമായിട്ടുണ്ട്.ഇതിന് പുറമേ രാഷ്ട്രിയ മേഖലയിലും ഓട്ടേറെ ഉത്തരവാദിത്തങ്ങളും വഹിച്ചിട്ടുണ്ട്.

1993 ൽ ഔദ്യോഗിക ജിവിതത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയെങ്കിലും നാട്ടിലെ ചെറിയ പരിപാടികളിൽ നാടിനൊപ്പം നിന്നു ഉയരങ്ങൾ താണ്ടി പോൾ തനി നാട്ടിൻ പുറത്തുക്കാരനാകുന്നത്.പോളിന്റെ ജനസമ്മതി കണക്കിലെടുത്ത് മുന്ന് വട്ടം നിയമ സഭ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥിയായും പരിഗണിച്ചിരുന്നു. സംസ്ഥാന ദേശിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന പോളിന്റെ പ്രവർത്തന മികവ് കണക്കിലെടുത്ത് ഒട്ടേറെ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

You might also like

-