50 ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന ഹര്‍ജിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകൾ എണ്ണേണ്ടി വന്നാൽ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

0

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ 50ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണുക തന്നെ വേണമെന്ന് സുപ്രീം കോടതിയിൽ പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം നൽകി. ആംആദ്മി പാർട്ടി, ടിഡിപി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികളാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്. മെയ് 23 നാണ് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നതെന്നും വിവി പാറ്റ് രസീതുകൾ എണ്ണേണ്ടി വന്നാൽ ഫലപ്രഖ്യാപനം പിന്നെയും ആറു ദിവസം വരെ നീണ്ടുപോകാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

400 പോളിംഗ് കേന്ദ്രങ്ങളടങ്ങുന്ന മണ്ഡലങ്ങളുണ്ടെന്നും വിവിപാറ്റ് എണ്ണുകയാണെങ്കിൽ ഇത്തരം മണ്ഡലങ്ങളിലെ ഫലപ്രഖ്യാപനത്തിന് ഒൻപത് ദിവസമെങ്കിലും വേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു.

എന്നാൽ ഫലപ്രഖ്യാപനം എത്ര വൈകിയാലും കാത്തിരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷ പാർട്ടികൾ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയാണെങ്കിൽ രണ്ടര ദിവസം കൊണ്ട് തന്നെ വോട്ടെണ്ണൽ പൂർത്തിയാക്കാമെന്നും പ്രതിപക്ഷ പാർട്ടികൾ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. വിഷയത്തിൽ നാളെ സുപ്രീം കോടതി തീരുമാനമുണ്ടാകും.

You might also like

-