കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

ഏപ്രില്‍ 1ാം തിയതിയാണ് ട്രാന്‍സ്‌ജെന്‍ഡറായ മൈസൂര്‍ സ്വദേശി ഷാലു റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

0

കോഴിക്കോട്: കോഴിക്കോട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സാബിര്‍ അലി എന്നയാളാണ് പോലീസിന്റെ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലാകുന്നത്.

സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞിട്ടും പിടിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. സംഭവത്തില്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രാന്‍സ്ഡെന്‍ഡര്‍ സംഘടനകള്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു.

ഏപ്രില്‍ 1ാം തിയതിയാണ് ട്രാന്‍സ്‌ജെന്‍ഡറായ മൈസൂര്‍ സ്വദേശി ഷാലു റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഒമ്പത് മണിയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ശങ്കുണ്ണി നായര്‍ റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സ്ഥിരമായി ഒത്ത് ചേരാറുള്ള പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. കോഴിക്കോട്ടെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് സിസിലിയെ സ്ഥലത്തെത്തിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

തന്നെ ആരോ ഉപദ്രവിക്കുന്നെന്ന് പരാതിപ്പെട്ട് സിസിലിക്ക് ഫോണ്‍ വന്നതായി വിവരം ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച മൊഴി സിസിലി പോലീസിന് നല്‍കിയിരുന്നു.

You might also like

-