സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ

കോവിഡ് പടരുന്ന സാഹചര്യത്തിൽ എഡിജിപി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മിൽ പ്രാധമിക ചർച്ച നടത്തിയിരുന്നു.

0

തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസ്. നാളെമുതൽ രാത്രികാല കർഫ്യൂ നടപ്പിലാക്കാൻ ശുപാർശയുണ്ട്. പൊതു ഇടങ്ങളിൽ ആളുകൾ കൂടുന്നത് നിയന്ത്രിക്കണമെന്നും ശുപാർശയുണ്ട്.
കോവിഡ് പടരുന്ന സാഹചര്യത്തിൽ എഡിജിപി വിജയ് സാക്കറെ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും ചീഫ് സെക്രട്ടറിയും തമ്മിൽ പ്രാധമിക ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യോഗം ചേരുന്നത് വിവിധ വകുപ്പു മേധാവികൾ യോഗത്തിൽ പങ്കെടുക്കും.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സർട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രിൽ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ അറിയിച്ചു.

കോവിഡ് കണക്കുകൾ ആശങ്ക പരത്തുന്നതിനിടെ പരീക്ഷ നടത്തിപ്പുമായി പി.എസ്.സി മുന്നോട്ടുപോകുന്നതിനെതിരെ ഒരു വിഭാഗം ഉദ്യോഗാർഥികൾ നേരത്തെ രംഗത്ത് വന്നിരുന്നു. അസിസ്റ്റന്റ് പ്രൊഫസർ (ബിസിനസ് അഡ്മിനിസ്ട്രേഷൻ) പരീക്ഷ ചൊവ്വാഴ്ച രാവിലെ 7.30ന് നിശ്ചയിച്ചിരിക്കുന്നത്. 1046 അപേക്ഷകരുള്ള പരീക്ഷയിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് സെന്ററുള്ളത്.അഞ്ച് വടക്കൻ ജില്ലകളിൽ നിന്നുള്ളവർ പരീക്ഷ എഴുതേണ്ടത് കോഴിക്കോട് അത്തോളിയിലായിരുന്നു. പരീക്ഷ രാവിലെ 7.30ന് ആയതിനാൽ തലേദിവസം വന്ന് താമസിക്കേണ്ടിവരും. കോവിഡ് രൂക്ഷമായതിനാൽ ഇവിടെ മുറി ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. പല ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ടിരിക്കുകയാണ്. പൊതുഗതാഗത സംവിധാനവും നിലവിൽ പര്യാപ്തമല്ല. കൂടാതെ പരീക്ഷാർഥികളിൽ നല്ലൊരു വിഭാഗം കോവിഡ് ബാധിതരോ നിരീക്ഷണത്തിൽ കഴിയുന്നവരോ ആണ്. കോവിഡ് കേസുകൾ ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും കടുത്ത നിയന്ത്രണമാണ് ജില്ലാ ഭരണകൂടങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പരീക്ഷ മാറ്റിവെക്കണമെന്നായിരുന്നു ഉദ്യോഗാർഥികളുടെ ആവശ്യം.ഹയർസെക്കൻഡറി യോഗ്യത വേണ്ട തസ്തികകളിലേക്ക് പി.എസ്‌.സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഞായറാഴ്ച നടന്നിരുന്നു. 2.52 ലക്ഷം പേരാണ് അപേക്ഷിച്ചിരുന്നത്. കോവിഡ് ബാധിതർക്കും ക്വറന്റീനിൽ കഴിയുന്നവർക്കും പരീക്ഷ എഴുതാൻ അവസരം നൽകിയിരുന്നു. ആർ ബി ഐയുടെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാൻ സാധിക്കാത്തവർക്ക് രേഖകൾ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വീണ്ടും അവസരം നൽകി. ഗുരുതര കാരണങ്ങളാൽ രണ്ടു ഘട്ട പരീക്ഷകളും എഴുതാൻ സാധിക്കാത്തവർക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീട് പ്രഖ്യാപിക്കും

You might also like

-