മുണ്ടക്കയത്ത് മകന്‍ ഭക്ഷണവും മരുന്നും നല്‍കാതെ പൂട്ടിയിട്ട അച്ഛന്‍ മരിച്ചു.

ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിട്ടിരുന്നു.

0

കോട്ടയം :മുണ്ടക്കയത്ത് മകന്‍ ഭക്ഷണവും മരുന്നും നല്‍കാതെ പൂട്ടിയിട്ട അച്ഛന്‍ മരിച്ചു.ഇന്നലെ വൈകീട്ടാണ് സംഭവം പുറംലോകം അറിഞ്ഞത്, എണ്‍പതു വയസുള്ള പൊടിയന്‍ ആണ് മരിച്ചത്. മാനസികനില തകരാറിലായ അമ്മയെ മെഡി. കോളജിലേക്കു മാറ്റി. അയല്‍വാസികള്‍ വരാതിരിക്കാനായി പട്ടിയെ കാവല്‍നിര്‍ത്തി. ഇളയ മകന്‍ റെജിയെ പൊലീസ് തിരയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. ദിവസങ്ങളോളം ഭക്ഷണവും വെള്ളവും മരുന്നും ലഭിച്ചിരുന്നില്ല. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിട്ടിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു

You might also like

-