ലോക്ദടൗണിൽ ഇളവുകൾ സംബന്ധിച്ച് ഇന്ന് തിരുമനയ്ക്കും

ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ മദ്യശാലകള്‍ തുറക്കാനും തീരുമാനമുണ്ടായേക്കും. റെഡ് സോണായി രണ്ട് ജില്ലകള്‍ ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ നിലവിലെ നിയന്ത്രങ്ങളില്‍ ഇളവ് വരുത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.

0

തിരുവനന്തപുരം :കേരളത്തിൽ ലോക്ദടൗണിൽ നൽകേണ്ട ഇളവുകൾ സംബന്ധിച്ച് ഇന്ന് തിരുമനയ്ക്കും കേന്ദ്രം മേയ് മൂന്നിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ഉന്നതതലയോഗം ചേരും. പൊതു ഗതാഗത സംവിധാനം മേയ് 15 വരെ ഒഴിവാക്കുമെങ്കിലും റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങള്‍ അനുവദിച്ചേക്കും.

ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ മദ്യശാലകള്‍ തുറക്കാനും തീരുമാനമുണ്ടായേക്കും. റെഡ് സോണായി രണ്ട് ജില്ലകള്‍ ഒഴികെ ബാക്കിയുള്ള ജില്ലകളില്‍ നിലവിലെ നിയന്ത്രങ്ങളില്‍ ഇളവ് വരുത്താനുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. പൊതുഗതാഗതം, അന്തര്‍സംസ്ഥാന യാത്രകള്‍, സിനിമ തീയറ്റര്‍ ,മാളുകള്‍ ,ആരാധനാലയങ്ങള്‍ എന്നിവയ്ക്കുള്ള നിയന്ത്രണം എല്ലാ ജില്ലകളിലും തുടരും. കൂടുതല്‍ കച്ചവടസ്ഥാപനങ്ങള്‍ തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും.

നിവിലെ അഹചര്യത്തിൽ അന്തര്‍ജില്ലായാത്രകള്‍ക്ക് നിയന്ത്രണമുണ്ടാകും. ഓറഞ്ച് സോണില്‍ ടാക്സികള്‍ അനുവദിക്കും. കേന്ദ്ര നിര്‍ദ്ദേശപ്രകാരം 50 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി ബസ് സര്‍വ്വീസ് നടത്താമെങ്കിലും മേയ് 15 വരെ അതേകുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നാണ് വിവരം. ഗ്രീന്‍,ഓറഞ്ച് സോണുകളില്‍ ബിവറേജ്സ് കോര്‍പ്പറേഷന്‍റെ ഔട്ട് ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും. എന്നാല്‍ സാമൂഹ്യ അകലം ഉള്‍പ്പെടെയുള്ള നിയന്ത്രങ്ങല്‍ കര്‍ശനമാക്കിയിരിക്കും എല്ലാ മേഖലകളിലും ഇളവുകള്‍ നല്‍കുന്നത്. രാവിലെ 11 മണിക്ക് ചേരുന്ന ഉന്നതതല യോഗത്തില്‍ സംസ്ഥാനത്തെ ഇതുവരെയുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

You might also like

-