കൂടത്തായി കേസ് സങ്കീര്‍ണം; തെളിയിക്കല്‍ വെല്ലുവിളി: ഡിജിപി

ഇതുവരെയുള്ള അന്വേഷണം തികച്ചും തൃപ്തികരം. ആറ് സംഘങ്ങള്‍ തുടരന്വേഷണം നടത്തും.

0

താമരശ്ശേരി :കൂടത്തായി യിലെ കൊലപാതക പരമ്പര വിചാരിച്ചതിലും സങ്കീര്‍ണമാണെന്നും തെളിയിക്കല്‍ വെല്ലുവിളിയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. ജോളിയെ നേരിട്ട് ചോദ്യം ചെയ്യും. ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും ഡിജിപി പറഞ്ഞു. കൊല നടന്നതായി കണ്ടെത്തി; തെളിവുശേഖരണം വന്‍ വെല്ലുവിളി. ഇതുവരെയുള്ള അന്വേഷണം തികച്ചും തൃപ്തികരം. ആറ് സംഘങ്ങള്‍ തുടരന്വേഷണം നടത്തും.
കൊലപാതകപരമ്പര കേസില്‍ അന്വേഷണം വിലയിരുത്താന്‍ കൂടത്തായില്‍ എത്തിയ ശേഷമായിരുന്നു പ്രതികരണം. കൂടത്തായിലെത്തിയ ഡി.ജി.പി മൂന്നു കൊലപാതകങ്ങള്‍ നടന്ന പൊന്നാമറ്റം വീട് സന്ദര്‍ശിച്ചു. അന്വേഷണമേല്‍നോട്ടം വഹിക്കുന്ന ഉത്തരമേഖല ഐ.ജി. അശോക് യാദവ് അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പിക്കൊപ്പമുണ്ടായിരുന്നു.

താമരശേരി ഡിവൈ.എസ്.പി ഓഫിസിലെത്തുന്ന ഡി.ജി.പി തുടര്‍ന്ന് വടകര എസ്.പി ഓഫിസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. മുഖ്യപ്രതി ജോളി വടകരയിലെ വനിതാ സെല്ലിലാണുളളത്.
സയനൈഡ് നല്‍കിയത് മദ്യത്തില്‍. മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ കലര്‍ത്തി വിഷം നല്‍കിയെന്ന് ജോളി. തെളിവെടുപ്പിനിടെയാണ് ജോളിയുടെ വെളിപ്പെടുത്തല്‍. മാത്യു മഞ്ചാടിയിലിനൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നുവെന്ന് ജോളി വെളിപ്പെടുത്തി.
മാത്യു ജോളിക്ക് സയനൈഡ് കൈമാറിയത് പൊന്നാമറ്റം വീട്ടില്‍ വച്ച് തന്നെയാണ്. തെളിവെടുപ്പിനിടെ ജോളിയും മാത്യുവും ഇക്കാര്യം സമ്മതിച്ചു. തെളിവെടുപ്പിന് സാക്ഷിയായ ബാദുഷ മനോരമന്യൂസിനോട് പറഞ്ഞതാണ് ഇത്. സയനൈഡ് രണ്ടുവട്ടം രണ്ട് കുപ്പികളിലായി നല്‍കി. ഒരുകുപ്പി ഉപയോഗിച്ചു; രണ്ടാമത്തേത് ഒഴുക്കിക്കളഞ്ഞു.

കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുമായി നിര്‍ണായകമായ തെളിവെടുപ്പ് തുടരുകയാണ്. ആദ്യമൂന്ന് കൊലപാതകം നടന്ന പൊന്നാമറ്റം വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടക്കുന്നത്. ജോളിക്കെതിരെ ആക്രോശവുമായി വന്‍ജനക്കൂട്ടം പൊന്നാമറ്റം വീടിന്റെ വഴികളിലും അയല്‍പക്കത്തും തടിച്ചുകൂടി.

കര്‍ശനസുരക്ഷയും വിപുലമായ സന്നാഹവും ഒരുക്കിയാണ് തെളിവെടുപ്പ്. രാവിലെ എട്ടേമുക്കാലോടെ ജോളിയെ വടകര വനിതാ സെല്ലില്‍ നിന്ന് എസ്.പി ഓഫിസിലേക്ക് എത്തിച്ചു. എസ്.പി ഓഫിസില്‍ ഏതാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം 09 20 ന് ജോളിയുമായി അന്വേഷണസംഘം കൂടത്തായിയിലേക്ക്.

ഒരു മണിക്കൂര്‍ 35 മിനിറ്റ് നീണ്ട യാത്ര. 10.55ന് ജോളിയുമായി പൊലീസ് പൊന്നാമറ്റം വീടിന്റെ ഗേറ്റിനുമുന്നില്‍. കൂക്കിവിളിച്ചെത്തിയ നീക്കാന്‍ പൊലീസ് ബലപ്രയോഗം. നാട്ടുകാരെ നീക്കി ജോളിയുമായി പൊലീസ് വാഹനം പൊന്നാമറ്റം മുറ്റത്തേക്ക്. ഗേറ്റ് അടച്ച ശേഷം വാഹനം കാര്‍പോര്‍ച്ചിലേക്ക് മാറ്റി. മറ്റ് രണ്ട് പ്രതികളുമായി വന്ന വാഹനങ്ങളും മുറ്റത്തെത്തി. പതിനഞ്ച് മിനിറ്റിനുശേഷം സീല്‍ ചെയ്തിരുന്ന വീടിന്റെ വാതില്‍ തുറന്ന് ജോളിയെ അകത്തേക്ക് കൊണ്ടുപോയി.ജോളിയില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍കൂടി വിശകലനം ചെയ്ത് വീട്ടിനുളളിലും പരിസരത്തും അരിച്ചുപെറുക്കിയുളള പരിശോധനയാണ് നടക്കുന്നത്.

You might also like

-