വിമാനം ഇറങ്ങിയാൽ ഇനി കെഎസ്ആർടിസിയുടെ ‘ഫ്ലൈ ബസ്സുകൾ’

യർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇൻറർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിൻറുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്.

0

തിരുവന്തപുരം : കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിൽ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് കെ.എസ്.ആർ.ടി.സി.യുടെ എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. “ഫ്ലൈ ബസ്” എന്ന പേരിൽ ആരംഭിക്കുന്ന ഈ സർവീസിൻറെ പ്രത്യേകതകൾ:

1. കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ

2. വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്

3. ഹൃദ്യമായ പരിചരണം

4. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം

5. അത്യാധുനിക ശീതീകരണം

പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇൻറർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിൻറുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്.തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും FLY ബസുകൾ ലഭ്യമാണ്.കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു മണിക്കൂർ ഇടവേളകളിലും നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്ലൈ ബസ്സുകൾ ഏർപ്പെടുത്തിയിട്ടുണ്ട്കേരളത്തിലെ ഫ്ലൈബസ്സുകളുടെ മാത്രം മേൽനോട്ടത്തിനായി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ.സി. വി. രാജേന്ദ്രൻ നെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്.യാത്രക്കാരുടെ ആവശ്യങ്ങൾ അനുസരിച്ച് ഭാവിയിൽ ഫ്ലൈ ബസുകൾ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എയർപോർട്ടിൽ നിന്നും നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏർപ്പെടുത്തുന്നതാണ്.വരുംകാലങ്ങളിൽ വിവിധ എയർലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാൻഡുകളിൽ നിന്നും ലഗേജ് അടക്കം ചെക്ക് ഇൻ സൗകര്യം ഏർപ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു.

എയർപോർട്ടിൽ നിന്നുള്ള അധിക സർച്ചാർജ് ഈടാക്കാതെ സാധാരണ എ.സി. ലോ ഫ്ലോർ ബസ്സുകളുടെ ചാർജുകൾ മാത്രമേ ഈടാക്കുന്നുള്ളൂ.’ഫ്ലൈ ബസ്സ്’ കളുടെ സംസ്ഥാനതല ഫ്ലാഗ്ഓഫ് ഇന്ന് 03.07.2018 ചൊവ്വാഴ്ച വൈകുന്നേരം 4.30 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടത്തപ്പെടുന്നതാണ്

You might also like

-