കേരളത്തിന്റെ മുൻ ഗവർണറും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന ആർ എൽ ഭാട്ടിയ കോവിഡ് ബാധിച്ചു മരിച്ചു

23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരള ഗവർണറായിരുന്നു. അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി. 1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്

0

അമൃത്സർ: കേരളത്തിന്റെ മുൻ ഗവർണറും മുൻ വിദേശകാര്യമന്ത്രിയുമായിരുന്ന ആർ എൽ ഭാട്ടിയ (രഘുനന്ദൻ ലാൽ ഭാട്ടിയ) അന്തരിച്ചു. 99 വയസായിരുന്നു. കോവിഡ് ബാധിച്ച് അമൃത്‌സറിലെ ഫോർട്ടിസ് എസ്കോർട്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആർ എൽ ഭാട്ടിയ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് മരണമടഞ്ഞതെന്ന് അമൃത്സർ വെസ്റ്റ് കോൺഗ്രസ് എംഎൽഎയായ രാജ് കുമാർ പറഞ്ഞു

23 ജൂൺ 2004 മുതൽ 10 ജൂലൈ 2008 വരെ കേരള ഗവർണറായിരുന്നു. അമൃത്‌സർ മണ്ഡലത്തിൽനിന്ന് ആറുതവണ ലോക്സഭാംഗമായി. 1972 ലാണ് അമൃത്‌സറിൽനിന്ന് ആദ്യമായി പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. 1980, 1985, 1992, 1996, 1999 വർഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടു.
2004ൽ സിക്കന്ദർ ഭക്തിന്റെ നിര്യാണത്തിനുശേഷമാണ് അദ്ദേഹം കേരളത്തിന്റെ ഗവർണറായി ചുമതലയേറ്റത്. 2008 മുതൽ 2009 വരെ ബിഹാർ ഗവർണറായും സേവനമനുഷ്ടിച്ചു. 1975-1977 കാലഘട്ടത്തിൽ കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബിലെ കോൺ​ഗ്രസ് പാർട്ടി അധ്യക്ഷനായി പ്രവർത്തിച്ചു. 1991 ൽ എഐസിസി ജനറൽ സെക്രട്ടറിയായി. 1983ൽ ലോക്സഭയിലെ പെറ്റീഷൻസ് കമ്മിറ്റി ചെയർമാനായി

You might also like

-