കത്വ പീഡനക്കേസിൽ കോടതി നാളെ വിധി പുറപ്പെടുവിച്ചേക്കും

രയുടെ കുടുംബത്തിന്റെ ഹരജിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മു കശ്മീരിൽ നിന്നും പത്താന്‍കോട്ടിലേക്ക് മാറ്റിയത്

0

കത്വ പീഡനക്കേസിൽ കോടതി നാളെ വിധി പുറപ്പെടുവിച്ചേക്കും . പത്താൻകോട്ട് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പുറപ്പെടുവിക്കുക. 275 ളം സിറ്റിങ്ങുകൾ ഉണ്ടായ കേസിൽ 132 സാക്ഷികളെ വിസ്തരിക്കുകയുണ്ടായി. സുപ്രീം കോടതി ഉത്തരവ് പ്രകാരം ദിനേനയെന്നോണം നടന്ന വിചാരണ കഴിഞ്ഞ വര്‍ഷം ജൂണിലാണ് ആരംഭിച്ചത് .ഇരയുടെ കുടുംബത്തിന്റെ ഹരജിയിൽ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് കേസ് ജമ്മു കശ്മീരിൽ നിന്നും പത്താന്‍കോട്ടിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ കേസിൽ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചാര്‍ജ്ഷീറ്റ് സമർപ്പിക്കുന്നത് ചില അഭിഭാഷകർ തടയാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു കുടുംബം കേസ് ജമ്മുകശ്മീരിൽ നിന്ന് പത്താന്‍കോട്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത് .

2018 ജനുവരി 17 നാണ് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തിൽ എട്ടു വയസ്സുകാരി പെൺകുട്ടിയെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കേസിൽ അന്വേഷണം നടത്തിയ പോലീസ് പെൺകുട്ടി സമീപത്തെ ക്ഷേത്രത്തിൽ വെച്ച് ക്രൂരമായി പീഢിപ്പിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയായിരുന്നു എന്ന് കണ്ടെത്തി .

കേസില്‍ എട്ട് പ്രതികളാണുള്ളത്. സഞ്ചി റാം, അയാളുടെ മകൻ വിശാൽ, മറ്റൊരു അനന്തരവൻ, രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായ ദീപക് ഖജൂരിയ, സുരേന്ദർ വർമ്മ, അവരുടെ സുഹൃത്തായ പർവേശ് കുമാർ എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. കൊല്ലപ്പെടുന്നതിന് മുമ്പ് പെൺകുട്ടിയെ സഞ്ചി റാം സൂക്ഷിപ്പുകാരനായ ക്ഷേത്രത്തിൽ ദിവസങ്ങളോളം തടവിലിടുകയും ലഹരി നൽകി അബോധാവസ്ഥയിലാക്കി കിടത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

കത്‍വ പീഡന കൊലപാതക കേസില്‍ വിചാരണ ഇന്ന് തുടങ്ങും
കേസിലെ മുഖ്യ പ്രതിയായ സഞ്ചി റാം, പെൺകുട്ടിയുടെ സമുദായത്തിൽ പെട്ടവരെ കശ്മീരിൽ നിന്നും ആട്ടിപ്പായിക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. കേസിലെ നിർണ്ണായക തെളിവുകൾ നശിപ്പിക്കാൻ സഞ്ചി റാമിന്റെ കയ്യിൽ നിന്നും 4 ലക്ഷം രൂപ വാങ്ങി എന്ന കുറ്റത്തിന് ഹെഡ് കോൺസ്റ്റബിൾ തിലക് രാജിനെയും സബ് ഇൻസ്‌പെക്ടർ ആനന്ദ് ദത്തയെയും ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. അവരെ രണ്ട് പേരെയും പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

You might also like

-