ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി

ജോളിയുടെ ഫോണ്‍ നിറയെ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളുമാണ്.

0

വടകര: കൂടത്തായി കൂട്ട കൊലക്കേസിലെ മുഖ്യപ്രതി ജോളിയുടെ സുഹൃത്ത് റാണി പോലീസിനു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ നടപടിക്കായി അന്വേഷണ സംഘം റാണിയെ എസ്പി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.ജോളിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്താല്‍ ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. പോലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് എന്‍.ഐ.ടി പരിസരത്തെ തയ്യല്‍ കടയില്‍ ജോലി ചെയ്തിരുന്ന റാണി എന്ന യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ജോളിയുടെ ഫോണ്‍ നിറയെ റാണിയോടൊപ്പമുള്ള സെല്‍ഫികളും ഫോട്ടോകളുമാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജോളി ഉപയോഗിച്ചുകൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ ജോളിയുടെ മകന്‍ റോമോ അന്വേഷണ സംഘത്തിന് കൈമാറിയത്.

എന്‍.ഐ.ടി പരിസരത്തുള്ള തയ്യല്‍ക്കടയിലാണ് റാണി ജോലി ചെയ്യുന്നത്. ഇരുവരും ഒന്നിച്ച് എന്‍.ഐ.ടിയിലെ രാഗം ഫെസ്റ്റിന് പങ്കെടുത്തപ്പോഴെടുത്ത ഫോട്ടോയും ജോളിയുടെ മൊബൈലില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു. ഫോട്ടോയില്‍ ജോളി നീല നിറത്തിലുള്ള എന്‍.ഐ.ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കുന്നത് വ്യക്തമാണ്. എന്നാല്‍ ചോദ്യം ചെയ്യലില്‍ റാണിയെക്കുറിച്ചുള്ള ഒരു വിവരവും വെളിപ്പെടുത്താന്‍ ജോളി തയ്യാറായില്ല

You might also like

-