ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന

വിദേശത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന ആളാണ് വിഐപി എന്നാണ് സൂചന. 2017 നവംബർ മാസം 15-ാം തീയതി ഒരു വിഐപിയാണ് ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയതെന്നാണ് ബാലചന്ദ്രകുമാർ പോലീസിനോട് പറഞ്ഞത്

0

കൊച്ചി | നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത് കോട്ടയം സ്വദേശിയായ വിഐപി എന്ന് സൂചന. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിലാണ് ഈ വിഐപിയെ കുറിച്ച് പറയുന്നത്. ഗൂഢാലോചനയിൽ ആറാം പ്രതിയാണ് വിഐപി. ഇയാളുടെ ശബ്ദ സാംപിളുകൾ അടക്കം ബാലചന്ദ്രകുമാർ പോലീസിന് കൈമാറിയിട്ടുണ്ട്.
വിദേശത്ത് ഹോട്ടൽ വ്യവസായം നടത്തുന്ന ആളാണ് വിഐപി എന്നാണ് സൂചന. 2017 നവംബർ മാസം 15-ാം തീയതി ഒരു വിഐപിയാണ് ദിലീപിന് ദൃശ്യങ്ങൾ എത്തിച്ച് നൽകിയതെന്നാണ് ബാലചന്ദ്രകുമാർ പോലീസിനോട് പറഞ്ഞത്. ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിലാണ് ദൃശ്യങ്ങൾ എത്തിച്ച് നൽകിയത്. ജാമ്യത്തിലിറങ്ങിയ ശേഷം ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകി എന്നാണ് വെളിപ്പെടുത്തൽ.

ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ പോലീസ് സംശയിച്ചിരുന്നത് നാല് പേരെയാണ്. ഇവരുടെ ചിത്രങ്ങൾ ബാലചന്ദ്രകുമാറിനെ പോലീസ് കാണിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ ഈ വ്യക്തികൾ അല്ലെന്നാണ് ബാലചന്ദ്രകുമാർ പറഞ്ഞത്. പിന്നീടുണ്ടായ സംശയങ്ങളാണ് കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയിൽ എത്തി നിൽക്കുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ള ആളെയാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ശബ്ദ സാംപിളുകളുടെ അടക്കം ശാസ്ത്രീയ പരിശോധനയ്‌ക്ക് ശേഷം ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകും.

You might also like

-