ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ

സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇരുവരും രണ്ടു സിക്സടക്കം 18 റണ്‍സ് സ്വന്തമാക്കി

0

ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ ‘സൂപ്പറായി’ വിജയിച്ച്‌ ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡിനായി ക്രീസിലെത്തിയത് മാര്‍ട്ടിന്‍ ഗപ്റ്റിലും കെയ്ന്‍ വില്ല്യംസണും. ഇരുവരും ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ നേടിയത് 17 റണ്‍സ്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 18 റണ്‍സ് ആയി.

ഈ ലക്ഷ്യത്തിലേക്ക് ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും. ന്യൂസീലന്‍ഡിന്റെ ഓവര്‍ എറിയാനെത്തിയത് ടിം സൗത്തി. ആദ്യ പന്തുകളില്‍ മുട്ടിക്കളിച്ചതോടെ ഇന്ത്യക്ക് അസാന രണ്ട് പന്തില്‍ വിജയിക്കാന്‍ 10 റണ്‍സ് വേണമെന്നായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒമ്ബത് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ പിന്നീട് 96-ന് മൂന്ന് എന്ന നിലയിലേക്ക് വീണു.

രോഹിത് – രാഹുല്‍ സഖ്യം വെറും 54 പന്തില്‍നിന്നാണ് 89 റണ്‍സ് ചേര്‍ത്തത്. 19 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. ആദ്യ രണ്ടു മത്സരങ്ങളിലെ മോശം ഫോം മറികടന്ന രോഹിത് 40 പന്തില്‍ നിന്ന് മൂന്നു സിക്സും ആറു ഫോറുമടക്കം 65 റണ്‍സെടുത്ത് പുറത്തായി. ശിവം ദുബെയാണ് (3) പുറത്തായ മറ്റൊരു താരം.

വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധസെഞ്ചുറി തികച്ചത്. ട്വന്റി 20-യില്‍ രോഹിത്തിന്റെ 20-ാം അര്‍ധസെഞ്ചുറിയും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് 10,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു.

27 പന്തില്‍ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിക്കും സ്‌കോര്‍ ഉയര്‍ത്താനായില്ല. 16 പന്തുകള്‍ നേരിട്ട ശ്രേയസ് അയ്യര്‍ക്ക് നേടാനായത് 17 റണ്‍സ് മാത്രം. ആറു പന്തില്‍ നിന്ന് 14 റണ്‍സെടുത്ത മനീഷ് പാണ്ഡെയും അഞ്ചു പന്തില്‍ നിന്ന് 10 റണ്‍സെടുത്ത രവീന്ദ്ര ജഡേജയും പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇരുവരും രണ്ടു സിക്സടക്കം 18 റണ്‍സ് സ്വന്തമാക്കി.

You might also like

-