കേരളത്തെ പ്രശംസിച്ച്‌ ഐ സി എം ആർ

കോവിഡ് പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്

0

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പ്രശംസിച്ച്‌ ഐസിഎംആര്‍. കോവിഡ് പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിന് മാതൃകയാണ്.രോഗിപരിചരണത്തിനൊപ്പം സമ്ബര്‍ക്കമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിലും കേരളത്തെ മാതൃകയാക്കേണ്ടതാണെന്നും ഐസിഎംആര്‍.
സംസ്ഥാനത്ത് ഇതുവരെ 502 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. മൂന്നു പേര്‍ മരിച്ചു.രോഗബാധിതരില്‍ 30 പേര്‍ മാത്രമാണ് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 92.03 ശതമാനം. മരണനിരക്ക് 0.6 ശതമാനം മാത്രമാണ്. നിരീക്ഷണത്തിലുള്ളവര്‍ 14,670 ആയി കുറഞ്ഞു. ഇവരില്‍ ആശുപത്രിയില്‍ കഴിയുന്നത് 268 പേരാണ്. ബുധനാഴ്ച 58 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 1154 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

You might also like

-