ഇബ്രാഹിംകുഞ്ഞിനെ കസ്റ്റഡിയിൽ വിടില്ല ചോദ്യം ചെയ്യാം കോടതി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു

0

മുവാറ്റുപുഴ : പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യപെസഹാ തള്ളി മുവാറ്റുപുഴ വിജിലൻസ് കോടതി .അതേസമയം അർബുദ ബാധയെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽചികിത്സയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചു . ചികിത്സ ആവശ്യമുള്ളതിനാൽ വിജിലൻസിന്റെ കസ്റ്റഡി ആവശ്യം കോടതി നിരാകരിച്ചു എന്നാൽ ആശുപത്രിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ചോദ്യം ചെയ്യാമെന്നും കോടതി ഉത്തരവിട്ടു . ചോദ്യം ചെയ്യൽ ചികിത്സ തടസ്സപ്പെടുത്തും വിധം പാടില്ലെന്നും കോടതി യുടെ ഉത്തരവിലുണ്ട്

നവംബർ 30-നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി. രാവിലെ 9 മണി മുതൽ 12 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതൽ 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാൻ അനുമതിയുണ്ടാകൂ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് പരിശോധന നടത്തണം. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളൂ. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യലിനിടയിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതി ഉത്തരവിന്‍റെ പകർപ്പ് ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നൽകണം എന്നും കോടതി വ്യക്തമാക്കുന്നു.
ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇതിന്‍റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി നിർദേശിക്കുന്നു. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡ് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇബ്രാഹിം കുഞ്ഞിന്റെ മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന് തുടർചികിത്സ ആവശ്യമെന്ന് വ്യക്തമാക്കിയിരുന്നു.

You might also like

-