BREAKING NEWS.ഈ മാസം ഒമ്പതുവരെ കനത്ത മ‍ഴ തുടരും; ജാഗ്രത! സെക്രട്ടറിയേറ്റിൽ കോ ഓർഡിനേഷൻ സെൽ ആരംഭിച്ചു

വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളില്‍ നാളെയും അതിശക്തമായ് മഴ പ്രവചിച്ചിട്ടുണ്ട്.

0

തിരുവനതപുരം :സംസ്ഥാനത്ത് ഈ മാസം 9 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യുനമർദ്ദത്തെ തുടർന്ന് അതി ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തീവ്ര മഴയുണ്ടാകും എന്ന മുന്നറിപ്പിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ കോഡിനേഷൻ സെൽ ആരംഭിച്ചുവയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മലപ്പുറം, പാലക്കാട്‌, ഇടുക്കി ജില്ലകളില്‍ നാളെയും അതിശക്തമായ് മഴ പ്രവചിച്ചിട്ടുണ്ട്.അറബിക്കടലില്‍ ലക്ഷദ്വീപിന് 500 കിലോമീറ്റര്‍ അകലെയായി വ്യാഴാഴ്ചയാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദം അതിശക്തമായി ലക്ഷദ്വീപിന് 810 കിലോമീറ്റര്‍ അകലെയാണ് ഇപ്പോഴുള്ളത്. രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്കാണ് ന്യൂനമര്‍ദം നീങ്ങുന്നത്. കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും പരക്കെ കനത്ത മഴക്ക് സാധ്യതയുണ്ട്. 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിശക്തമായ മഴയുടെ പ്രവചനവും, ലഭിക്കുന്ന മഴയിലുള്ള ഏറ്റക്കുറച്ചിലും പരിഗണിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച എല്ലാ മുന്നൊരുക്ക നിര്‍ദേശങ്ങളും തുടരുവാന്‍ സർക്കാർ നിര്‍ദേശിച്ചു.കൂടാതെ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ കാറ്റിന്റെ വേഗത കൂടിയിട്ടുണ്ട്. കടൽ കൂടുതൽ പ്രക്ഷുബ്ദമാകുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത തുടരും.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അതിശക്തമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ന്യൂനമര്‍ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറും.ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെല്‍ രൂപീകരിച്ചു റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി P H കുര്യന്റെ മുറിയിലാണ് സെൽ ആരംഭിച്ചത്. SDRF ന്റെയും , ദേശീയ ദുരന്തനിവാരണ അതോറിറ്റി യുടെയും ഉദ്യോഗസ്ഥരും സെല്ലിൽ ഉണ്ടാവും

 

You might also like

-