വിധിയിൽഭിന്നത  തമിഴ്നാട്ടിലെ എംഎൽഎമാരുടെ അയോഗ്യത: ജഡ്ജിമാരിൽ ഭിന്നത; കേസ് വിശാല ബെഞ്ചിന്

കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനർജി, ജസ്റ്റീസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചിന് ഏകാഭിപ്രായത്തിൽ എത്താനായില്ല. ചീഫ് ജസ്റ്റീസ് സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോൾ ജസ്റ്റീസ് സുന്ദർ എംഎൽഎമാർക്ക് അനുകൂലമായി വിധിച്ചു. ഇതോടെയാണ് കേസ് വിശാല ബെഞ്ചിനു വിട്ടത്.

0

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സർക്കാരിൽ അവിശ്വാസം രേഖപ്പെട്ടുത്തിയ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരായ ഹർജി വിശാല ബെഞ്ചിന്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി വിശാല ബെഞ്ചിനു വിട്ടത്. കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് ഇന്ദിരാ ബാനർജി, ജസ്റ്റീസ് എം. സുന്ദർ എന്നിവരടങ്ങിയ ബെഞ്ചിന് ഏകാഭിപ്രായത്തിൽ എത്താനായില്ല. ചീഫ് ജസ്റ്റീസ് സ്പീക്കറുടെ തീരുമാനത്തെ അനുകൂലിച്ചപ്പോൾ ജസ്റ്റീസ് സുന്ദർ എംഎൽഎമാർക്ക് അനുകൂലമായി വിധിച്ചു. ഇതോടെയാണ് കേസ് വിശാല ബെഞ്ചിനു വിട്ടത്. 2017 സെപ്റ്റംബർ 18നാണ് എംഎൽഎമാരെ സ്പീക്കർ പി. ധനപാൽ അയോഗ്യരാക്കിയത്. ടി.ടി.വി. ദിനകരു പിന്തുണ പ്രഖ്യാപിച്ചാണ് എംഎൽഎമാർ വിപ്പ് ലംഘിച്ചത്. മുഖ്യമന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയ 18 എംഎൽഎമാർക്കെതിരേ 1986 ലെ കൂറുമാറ്റ നിരോധന നിയമപ്രകാ‌രമാണ് നടപടി സ്വീകരിച്ചത്.

തങ്കതമിഴ്ശെൽവൻ, ആർ. മുരുകൻ, മാരിയപ്പൻ കെന്നഡി, കെ. കതിർക്കാമു, സി. ജയന്തി പദ്മനാഭൻ, പി. പളനിയപ്പൻ, വി. സെന്തിൽ ബാലാജി, എസ്. മുത്തയ്യ, പി. വെട്രിവേൽ, എൻ.ജി. പാർഥിപൻ, എം. രങ്കസ്വാമി, ആർ. തങ്കദുരൈ, ആർ. ബാലസുബ്രഹ്മണി, എസ്. ജി. സുബ്രഹ്മണ്യൻ, ആർ. സുന്ദർരാജ്, കെ. ഉമാ മഹേശ്വരി എന്നീ അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.

You might also like

-