സ്വര്ണക്കടത്തിന് പിന്നിൽ രാജ്യന്തിര റാക്കറ്റ് കസ്റ്റംസ്

സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി.

0

കൊച്ചി: സ്വര്‍ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. ഒരു സംഘം ആളുകളാണ് കള്ളക്കടത്തിനായി പണം മുടക്കുന്നതെന്നും ഈ പണം ഹവാലമാര്‍ഗത്തിലൂടെ ഗള്‍ഫില്‍ എത്തിക്കുന്നുവെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു രാജ്യാന്തര റാക്കറ്റാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പണം മുടക്കുന്നതിനായി ഒരു പ്രത്യേക സംഘം തന്നെയുണ്ട്. ഇത് ഹവാല പണമായി വിദേശത്ത് എത്തുന്നു. ഇതിനുവേണ്ടിയാണ് സ്വര്‍ണം ലഭ്യമാക്കുന്നതെന്നാണ് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കിയത്.

അതേസമയം എന്‍ ഐ എ കേസില്‍ തങ്ങള്‍ പ്രതികളല്ലെന്നും അതുകൊണ്ട് തന്നെ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റംസ് ഇതിനെ എതിര്‍ക്കുകയായിരുന്നു. വിദേശത്തുള്ള റബിന്‍സ്, ഫൈസല്‍ ഫരീദ് എന്നിവരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂവെന്ന് കസ്റ്റംസ് കോടതിയെ അറിയിക്കുകയായിരുന്നു.

കസ്റ്റംസ് കേസിലെ ഒന്‍പത്, പത്ത്, പതിനൊന്ന് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഇന്ന് ഹൈക്കോടതി. ഈ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ടാണ് കസ്റ്റംസ് ഈ വാദങ്ങള്‍ കോടതിയില്‍ ഉയര്‍ത്തിയത്.

You might also like

-