ഡെൻമാർക്കിന്റെ കാൽകരുതിൽ കാലിടറി പെറു ,തോൽവി  ഏകപക്ഷീയമായ ഒരു ഗോളിന്

ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഡെൻമാർക്ക് വിജയഗോൾ നേടിയത്. 

0

സാരാൻസ്ക്: ഗ്രൂപ്പ് സിയിൽ ആദ്യ മത്സരത്തിൽ ഡെൻമാർക്ക് ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ തോൽപ്പിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷമാണ് ഡെൻമാർക്ക് വിജയഗോൾ നേടിയത്. 

തുടക്കം മുതൽ ഡെൻമാർക്കിനെക്കാൾ ആക്രമണത്തിൽ പെറുവാണ് മുന്നിട്ടുനിന്നത്. എന്നാൽ ഡാനിഷ് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കിളിന്‍റെ പ്രകടനം പെറുവിനെ ഗോൾ നേടാൻ അനുവദിച്ചില്ല. 59-ാം മിനിറ്റിൽ യൂസഫ് യുറേ പോൾസണ്‍ ഡെൻമാർക്കിനെ മുന്നിലെത്തിച്ചു. ക്രിസ്റ്റ്യൻ എറിക്സന്‍റെ പാസിൽനിന്നായിരുന്നു ഗോൾ. 

ഇതിനുശേഷം പെറു മുന്നേറ്റനിര തിരമാല പോലെ ഡെൻമാർക്ക് ബോക്സിലേക്ക് ഇരച്ചുകയറിയെങ്കിലും ഡാനിഷ് ഗോൾകീപ്പർക്കു മുന്നിൽ നിഷ്പ്രഭമായി. കൂടാതെ ഫിനിഷിംഗിലെ പോരായ്മയും പെറുവിന്‍റെ അവസരങ്ങൾ നഷ്ടമാക്കി.

You might also like

-