ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്; ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു

അഞ്ചാം തീയതിയോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. അടുത്ത 24 മണിക്കൂറിനകം 115 കിലോമീറ്റര്‍ വേഗം കൈവരിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഒമാനിലെ സലാലക്ക് 900 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം

0

മസ്‌ക്കറ്റ് :വാൻ ദുരന്ത ബിഷി മുഴക്കിയ ലുബാന്‍ കേരള തീരത്തു നിന്ന് ഒഴിഞ്ഞുപോയ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നു. അടുത്ത 24 മണിക്കൂറിനുളളില്‍ ചുഴലിക്കാറ്റ് തീരങ്ങളിൽ ആഞ്ഞുവീശി കൂടുതല്‍ ശക്തമാകുമെന്നാണ് ഒമാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്നല്കിയിട്ടുള്ളത് .അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് യമനും ചുഴലിക്കാറ്റ് ഭീഷണിയിലാണ്.

അഞ്ചാം തീയതിയോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെയോടെയാണ് ചുഴലിക്കാറ്റായി മാറിയത്. മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെയാണ് നിലവില്‍ കാറ്റിന്റെ വേഗം. അടുത്ത 24 മണിക്കൂറിനകം 115 കിലോമീറ്റര്‍ വേഗം കൈവരിച്ച് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം. ഒമാനിലെ സലാലക്ക് 900 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.
തെക്കന്‍ ഒമാന്‍, യമന്‍ തീരങ്ങളിലേക്കടുക്കാനാണ് സാധ്യത കൂടുതല്‍. 12ാം തീയതി വരെ ചുഴലിക്കാറ്റിന്റെ പ്രഭാവം നിലനില്‍ക്കും. കേരള തീരത്തുനിന്ന് ഏറെ അകലെയായതിനാല്‍ അതിതീവ്ര മഴക്ക് സാധ്യതയില്ല. എങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം നിലനിര്‍ത്തിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലും മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇതും അടുത്ത 36 മണിക്കൂറിനുള്ള ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. ആന്ധ്രയുടെ വടക്കന്‍ മേഖലയും ഒഡിഷയെയുമാണ് ഇത് ബാധിക്കുക

You might also like

-