വാഹന പരിശോധനക്കിടെ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവം പോലീസുകാർക്കെതിരെ ക്രിമിനൽ കേസ്സ്

ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു

0

കൊല്ലം :കടക്കലില്‍ ഹെല്‍മറ്റ് പരിശോധനക്കിടെ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥന്‍ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു. അതേസമയം വിഷയം ഗൌരവതരമായതിനാല്‍ അന്വേഷണം വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം
കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെ ഈ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്താനാണ് പൊലീസ് തീരുമാനം.

സംഭവത്തില്‍ കണ്‍ട്രോള്‍റൂം എ.എസ്.ഐമാരായ ഷിബുലാല്‍, സിറാജ് എന്നിവരെ സ്ഥലം മാറ്റി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്കും റൂറല്‍ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസിനെതിരായ ഈ ആരോപണം ഗൌരവകരമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ കാണുന്നത്. അതുകൊണ്ടുതന്നെ അന്വേഷണം വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You might also like

-