കുട്ടനാട്ടിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവിൽ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേർക്ക് പരിക്ക്

ഞായറാഴ്ച വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപമാണ് സംഘർഷത്തിന്റെ തുടക്കം. വേഴപ്രയിൽനിന്നുള്ള സി.പി.എം. വിമതവിഭാഗത്തിൽപ്പെട്ടവരും ഔദ്യോഗികപക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് രാമങ്കരിയിൽ വെച്ച് ശരവണനും രഞ്ജിത്തും ഇതു ചോദ്യംചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.

0

ആലപ്പുഴ | കുട്ടനാട് വിഭാഗീയത തുടരുന്ന കുട്ടനാട്ടിൽ സി.പി.എം. ഔദ്യോഗികവിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവിൽ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റിയംഗം ശരവണൻ, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രൻ എന്നിവരുൾപ്പെടെയുള്ളവർക്കാണ് പരിക്ക്. തലയ്ക്കു പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്കു മാറ്റി. ഇവരെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 5പേർ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്.

ഞായറാഴ്ച വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപമാണ് സംഘർഷത്തിന്റെ തുടക്കം. വേഴപ്രയിൽനിന്നുള്ള സി.പി.എം. വിമതവിഭാഗത്തിൽപ്പെട്ടവരും ഔദ്യോഗികപക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് രാമങ്കരിയിൽ വെച്ച് ശരവണനും രഞ്ജിത്തും ഇതു ചോദ്യംചെയ്തു. തുടർന്നുണ്ടായ സംഘർഷത്തിലാണ് ഇരുവർക്കും തലയ്ക്കു ഗുരുതരമായി പരിക്കേറ്റത്.

കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ഔദ്യോഗികപക്ഷം ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. രാത്രി വൈകി തുടരാക്രമണവുമുണ്ടായി.
രാമങ്കരിയിൽനിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയ കമ്മിറ്റിയംഗമുൾപ്പെടെ 42 പേർ രാജിവെച്ചത് സി.പി.എം.നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കുട്ടനാട് ഏരിയ കമ്മിറ്റിക്കു കീഴിലുള്ള വിവിധ ബ്രാഞ്ചുകളിൽനിന്ന് മുന്നൂറിലധികംപേർ രാജിവെച്ചിരുന്നു. നേതൃത്വം ഇടപെട്ട് പരാതികേൾക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പും നൽകിയതോടെ പ്രശ്നങ്ങൾ ഒതുങ്ങിനിൽക്കുകയായിരുന്നു.

മൂന്നുദിവസം മുമ്പ് വിവാഹവീട്ടിൽനിന്ന് ഉടലെടുത്ത തർക്കമാണ് ഞായറാഴ്ച സംഘർഷത്തിനിടയാക്കിയതെന്നു പറയുന്നു.ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ആണ് ഇരുവർക്കും മർദനമേറ്റത്. കമ്പും വടിയും കൊണ്ട് ഇവരെ മർദിക്കുകയായിരുന്നു. എതിർപക്ഷത്തുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇയാൾ ഒളിവിലാണ്.

You might also like

-