വിവാഹമണ്ഡപത്തിലേക്കുള്ള യാത്ര അന്ത്യയാത്രയായി

വിവാഹിതരാകുന്നതിന് കാതറിന്‍ ഷുര്‍ട്ട്‌സും(35) ജോസഫ് കേര്‍ണിയും യാത്ര ചെയ്തിരുന്ന കാറിനു പുറകില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് വാഹനത്തിന് തീപിടിക്കുകയും ഇരുവരും അതിനകത്തിരുന്ന് മരിക്കുകയുമായിരുന്നു

0

പെന്‍സില്‍വാനിയ: വിവാഹിതരാകുന്നതിന് വീട്ടില്‍ നിന്നും പുറപ്പെട്ട പ്രതിശ്രുത വധൂവരന്മാര്‍ വഴിയില്‍ വെച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു.പെന്‍സില്‍വാനിയ ഇന്റര്‍‌സ്റ്റേറ്റ് 178 ലാണ് അപകടം സംഭവിച്ചത്.

ബെര്‍ക്ക് കൗണ്ടിയില്‍ നവം.14 ന് വിവാഹിതരാകുന്നതിന് കാതറിന്‍ ഷുര്‍ട്ട്‌സും(35) ജോസഫ് കേര്‍ണിയും യാത്ര ചെയ്തിരുന്ന കാറിനു പുറകില്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് വാഹനത്തിന് തീപിടിക്കുകയും ഇരുവരും അതിനകത്തിരുന്ന് മരിക്കുകയുമായിരുന്നു.വിവാഹാനന്തരം നേപ്പാളില്‍ പോയി ഹിമാലയത്തില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിനുള്ള പരിപാടികള്‍ എല്ലാം ഇരുവരും ആസൂത്രണം ചെയ്തിരുന്നു.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്ത കാതറിന്‍ മന്‍ഹാട്ടനിലായിരുന്നു ജോലി ചെയ്തിരുന്നത്. ജോസഫ് വെറയ്‌സണ്‍ ജീവനക്കാരനായിരുന്നു. ഇരുവരും ജേഴ്‌സി സിറ്റിയിലായിരുന്നു താമസം.ഫാരന്‍വുഡ് കൗണ്‍സിലംഗം കാരണ്‍ഷുര്‍ട്ട്‌സിന്റെ മകളാണ് കൊല്ലപ്പെട്ട കാതറിന്‍.മോശമായ കാലാവസ്ഥയില്‍ റോഡിലൂടെ സാവധാനം പോയിരുന്ന ഇവരുടെ വാഹനത്തില്‍ അമിത വേഗതയില്‍ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. ഇവരുടെ വാഹനം മറ്റു മൂന്നു വാഹനങ്ങളുമായി കൂട്ടിയിടിച്ചിരുന്നു.സംഭവത്തില്‍ ഇതുവരെ ആരേയും അറസ്റ്റുചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

You might also like

-