വെഞ്ഞാറമൂട്ഇരട്ടക്കൊല: പ്രതികളെ അർധരാത്രിയിൽ എത്തിച്ചു തെളിവെടുത്തു 

സംഘർഷവും കൊലപാതകവും നടന്ന സ്ഥലങ്ങൾ പ്രതികൾ ചൂണ്ടിക്കാട്ടി. ഇതോടെ കൊലപാതകത്തെക്കുറിച്ച് പൊലീസിന് വ്യക്തതയായെന്നാണ്

0

തിരുവനന്തപുരം :വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രധാന പ്രതികളെ അർധരാത്രിയിൽ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.മുഖ്യ പ്രതികളായ സജീവ്, ഉണ്ണി എന്നിവരെയാണ് പുലർച്ചെ 2 മണിയോടെ സംഭവ സ്ഥലമായ തേമ്പാംമൂട്ടിൽ എത്തിച്ചത്. സംഘർഷവും കൊലപാതകവും നടന്ന സ്ഥലങ്ങൾ പ്രതികൾ ചൂണ്ടിക്കാട്ടി. ഇതോടെ കൊലപാതകത്തെക്കുറിച്ച് പൊലീസിന് വ്യക്തതയായെന്നാണ് സൂചന.  ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്. വൈ സുരേഷന്റെയും വെഞ്ഞാറമൂട് സി.ഐ വി.കെ വിജയരാഘവന്റെയും നേതൃത്വത്തിലായിരുന്നു  തെളിവെടുപ്പ് നടത്തിയത്. ഡി വൈ എഫ് ഐ പ്രവർത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്.വൻ സുരക്ഷാ സന്നാഹമൊരുക്കിയായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പ് വിവരം പുറത്തിറഞ്ഞാൽ നാട്ടുകാർ കൂട്ടം കൂടാനും സംഘർഷത്തിനും സാധ്യതയെന്ന നിഗമനത്തിലാണ് നടപടി രാത്രിയിലാക്കിയത്

You might also like

-