പണിക്കൻകുടി സിന്ധു കൊലപാതകക്കേസിൽ പ്രതി ബിനോയിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും

മരണ ശേഷം അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊന്മുടി ജലാശയത്തിൽ ഒഴിക്കിയെന്നാണ് പ്രതിയുടെ മൊഴി. പരാതി ഒളിപ്പിച്ചു കളഞ്ഞ വസ്ത്രങ്ങൾ കണ്ടേക്കുന്നതിനു കൊലക്ക് ശേഷം പരാതി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ എത്തിച്ചു പരിശോധന നടത്തിന്നതിനുമാണ് ഇയാളെ പോലീസ് കസ്റഡിയിൽ വാങ്ങുന്നത് .

0

ഇടുക്കി /വെള്ളത്തൂവൽ | പണിക്കൻകുടിയിലെ സിന്ധു കൊലപാതകക്കേസിൽ പ്രതി ബിനോയിയെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. നാല് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. സിന്ധുവിന്റെ വസ്ത്രങ്ങൾ ഉൾപ്പെടെ കണ്ടെത്തുന്നതിന് പ്രതിയുമായി വീണ്ടും തെളിവെടുപ്പ് നടത്താനാണ് പൊലീസിന്റെ നീക്കം.സിന്ധു വിന്റെ മരണ ശേഷം അവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊന്മുടി ജലാശയത്തിൽ ഒഴിക്കിയെന്നാണ് പ്രതിയുടെ മൊഴി. പരാതി ഒളിപ്പിച്ചു കളഞ്ഞ വസ്ത്രങ്ങൾ കണ്ടേക്കുന്നതിനു കൊലക്ക് ശേഷം പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങൾ എത്തിച്ചു പരിശോധന നടത്തിന്നതിനുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത് .

സിന്ധുവിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നു. മൃതദേഹം അടുക്കളയിൽ നിന്നും മറ്റൊരിടത്തേക്ക് മാറ്റാൻ പ്രതി ആസൂത്രണം ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം മാറ്റാൻ വേണ്ടിയാണ് പ്രതിയായ ബിനോയ് വെള്ളിയാഴ്ച പെരിഞ്ചാൻകുട്ടിയിലെത്തിയത്. കൃത്യം നടത്തിയത് ബിനോയ് ഒറ്റയ്ക്ക് തന്നെയെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു

പ്രതി ബിനോയിയെ പണിക്കൻകുടിയിലെ വീട്ടിലെത്തിച്ച് അന്വേഷണ സംഘം തെളിവെവെടുപ്പ് പൂർത്തിയാക്കിയിരുന്നു. വരും ദിവസങ്ങളിൽ പ്രതി ഒളിവിൽ കഴിഞ്ഞ പാലക്കാട്, പൊള്ളാച്ചി, തൃശൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുക്കും.സിന്ധുവിനെ കൊലപ്പെടുത്തിയത് സംശയത്തെ തുടർന്നാണെന്നാണ് പ്രതി ബിനോയ് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കൊലപാതകം നടന്ന 11 തീയതി രാത്രി മറ്റ് പുരുഷന്മാരെ ഫോണിൽ വിളിക്കുന്നത് സംബന്ധിസിച്ചും ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ ഭർത്താവിനെ
കനപ്പോയതുമായി ബന്ധപ്പെട്ടു സിന്ധുവും ബിനോയിയും വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കത്തിന് പിന്നാലെ സിന്ധുവിനെ പ്രതി മർദിച്ചു. ശ്വസം മുട്ടിച്ചു കൊലപ്പെടുത്തിയത് ..

You might also like

-