സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി,സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല

ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു.എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ പത്തു കുട്ടികളെ ഒരേ സമയം ഇരുത്താം

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയായി. ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ കരട് മാര്‍ഗരേഖ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ചു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താന്‍ പാടുള്ളു.എല്‍പി തലത്തില്‍ ഒരു ക്ലാസില്‍ പത്തു കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം മുതല്‍ ക്ലാസില്‍ 20 കുട്ടികള്‍ ആകാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.ആദ്യ ഘട്ടത്തിൽ ഇല്ല സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല. അവസ്ഥ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. ആരോ​ഗ്യ,വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി തയ്യാറാക്കിയ മാർഗ്ഗ രേഖ മുഖ്യമന്ത്രിക്ക് കൈമാറും. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കിയേക്കും. വിവിധ വിഭാഗങ്ങളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്.

കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തിൽ കർശന നിയന്ത്രണം. കൂട്ടം കൂടി ക്ലാസുകളിൽ കുട്ടികളിരിക്കുന്നത് ഒഴിവാക്കാനാണ് നിർദ്ദേശം. 1 മുതൽ 4 വരെയുള്ള ക്ലാസിൽ ഒരു ബെ‍ഞ്ചിൽ ഒരു കുട്ടി മാത്രമേ ഉണ്ടാവൂ. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ ഒരു ബഞ്ചിൽ രണ്ട് കുട്ടികളെയിരുത്താം.

എൽപി തലത്തിൽ ഒരു ക്ലാസിൽ 30 കുട്ടികളാണ് വേണ്ടത്. മാർഗ്ഗരേഖ അനുസരിച്ചാണെങ്കിൽ മൂന്ന് ബാ‍ച്ചായി കുട്ടികളെ തിരിക്കേണ്ടിവരും. ബാച്ച് തയ്യാറാക്കുന്നതിന് സ്കൂളുകൾക്ക് സ്വാതന്ത്രം നൽകും. പല സ്കൂളിലെയും കുട്ടികളുടെ എണ്ണം വ്യത്യാസമായ സാഹചര്യത്തിലാണിത്. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് ഒരുമിച്ച് ഇടവേള പാടില്ല. അതനുസരിച്ച് ടൈം ടേബിൾ തയ്യാറാക്കണം.

ഉച്ചവരെയായിരിക്കും ക്ലാസുകള്‍ നടക്കുക. ആദ്യഘട്ടത്തില്‍ ഉച്ചഭക്ഷണം വിതരണം ഉണ്ടാവില്ല. ക്ലാസുകള്‍ തമ്മിലുള്ള ഇടവേളകള്‍ വ്യത്യസ്ത സമയത്തായിരിക്കണമെന്ന് മാര്‍ഗരേഖയില്‍ പറയുന്നു. കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് ഈ തീരുമാനം.
കുട്ടികളിലും രക്ഷിതാക്കളിലുമുള്ള ആശങ്കയും ആരോഗ്യവകുപ്പിന്റെ കൊവിഡ് പ്രോട്ടോക്കോളും പരിഗണിച്ചാണ് എണ്ണത്തില്‍ കര്‍ശന നിയന്ത്രണം. സ്‌കൂളുകളില്‍ ഹെല്‍ത്ത് മോണിറ്ററിങ് കമ്മിറ്റികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

You might also like

-