“3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി,. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം” ആരിഫ് മുഹമ്മദ് ഖാൻ.

എന്റെ എഡിസിയുടെ ഷർട്ട് കീറിയോ ? അത് വീഡിയോയിൽ ഉണ്ട്. കണ്ടിട്ടില്ലെങ്കിൽ ഞാൻ അയച്ച് തരാം ഒരു അഭിഭാഷകനോട് ചോദിച്ച് നോക്ക് അതൊരു കോഗ്നിസബിൾ കുറ്റകൃത്യം അല്ലേയെന്ന്. കോഗ്നിസബിൾ കുറ്റകൃത്യമെന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമല്ലോ ? പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റമാണ് കോഗ്നിസബിൾ കുറ്റങ്ങൾ. ഐപിസി 124 പ്രകാരം രാഷ്ട്രപതിയേയോ, ഗവർണറെയോ ആക്രമിക്കാൻ പാടില്ല. അത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് 7 വർഷം വരെ തടവ് ലഭിക്കാം.

0

കൊച്ചി | മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആര്‍ക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.മൂന്ന് വർഷം മുൻപ് തനിക്കെതിരെ വധശ്രമമുണ്ടായെന്നും അന്ന് കേസെടുക്കുന്നതിൽ നിന്നും പൊലീസിനെ മുഖ്യമന്ത്രി വിലക്കിയെന്നും ഗവർണർ തുറന്നടിച്ചു
ഗവർണറുടെ പ്രതികരണം ഇങ്ങനെ
“നിങ്ങൾ വിഡിയോ കണ്ടിട്ടുണോ ? കണ്ടിട്ടില്ലേ ?

മൂന്ന് വർഷം മുൻപ് കണ്ണൂരിൽ എന്നെ കൊല്ലാനുള്ള ശ്രമം ഉണ്ടായോ ഇല്ലയോ ? ഞാൻ ചോദിച്ചതിന് ഉത്തരം നൽകൂ.

എന്റെ എഡിസിയുടെ ഷർട്ട് കീറിയോ ? അത് വീഡിയോയിൽ ഉണ്ട്. കണ്ടിട്ടില്ലെങ്കിൽ ഞാൻ അയച്ച് തരാം ഒരു അഭിഭാഷകനോട് ചോദിച്ച് നോക്ക് അതൊരു കോഗ്നിസബിൾ കുറ്റകൃത്യം അല്ലേയെന്ന്. കോഗ്നിസബിൾ കുറ്റകൃത്യമെന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമല്ലോ ? പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റമാണ് കോഗ്നിസബിൾ കുറ്റങ്ങൾ. ഐപിസി 124 പ്രകാരം രാഷ്ട്രപതിയേയോ, ഗവർണറെയോ ആക്രമിക്കാൻ പാടില്ല. അത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് 7 വർഷം വരെ തടവ് ലഭിക്കാം.

പൊലീസിന് കേസെടുക്കാവുന്നതാണ് അത്. പക്ഷേ പൊലീസിനെ കേസെടുക്കന്നതിൽ നിന്ന് ആരാണ് വിലക്കിയത് ? ആരാണ് ആഭ്യന്തര വകുപ്പ് നോക്കുന്നത് ? ‘– ഗവർണർ ചോദിക്കുന്നു

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം താനറിഞ്ഞാണെന്ന ഗവർണറുടെ ആരോപണം അസംബന്ധമാണെന്നാണ് പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. ഗവര്‍ണര്‍ പറഞ്ഞതില്‍പ്പരം അസംബന്ധം പറയാന്‍ ആര്‍ക്കും പറയാന്‍ കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്‍റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിച്ചോട്ടെ. പിശക് ചെയ്തവർ അനുഭവിക്കുയും ചെയ്തോട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രവൈറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

You might also like

-