നമ്പര്‍ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി എം എൽ എ ഉൾപ്പെട്ട സംഘമാണ് കേസിന് പിന്നിൽ

ആറു പേര് ഉൾപ്പെട്ട സംഘം തനിക്കെതിരെ ​ഗൂഢാലോചനനടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ പോക്സോ കേസെന്ന് അവർ പോലീസിനോട് പറഞ്ഞു

0

കൊച്ചി |നമ്പര്‍ 18 പോക്‌സോ കേസിൽ മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ സംഘം കള്ളപ്പണ ഇടപാട് നടത്തിയിരുന്നു. ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതി. താൻ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയമാണ് പരാതിക്കാരിക്ക്. ഇതിന്റെ ഭാ​ഗമായാണ് തനിക്കെതിരെ പരാതി ഉയർത്തുന്നത്.ആറു പേര് ഉൾപ്പെട്ട സംഘം തനിക്കെതിരെ ​ഗൂഢാലോചനനടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ പോക്സോ കേസെന്ന് അവർ പോലീസിനോട് പറഞ്ഞു .

“തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്ലോ​ഗറും എം.എൽ.എയുടെ ഭാര്യയും ചേർന്നാണ് ” അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യൽ നടന്നത് .അഞ്ജലി റിമാ ദേവ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം മുൻപ് വെളിപ്പെടുത്തിയിരുന്നു. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

നമ്പര്‍ 18 പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഒന്നാം പ്രതിയായ റോയ് വലയാറ്റ് പൊലീസിന് മുമ്പാകെ കീഴടങ്ങിയിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി റോയി ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിച്ചിരുന്നെങ്കിലും വിധി അനുകൂലമായിരുന്നില്ല. നാല് ദിവസമായി ആരോ​ഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഞ്ജലി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഒടുവിൽ എന്നാണ് ചോദ്യം ചെയ്യലിന് ഹാജരായത് .

You might also like

-