പതിനേഴു വയസ്സുകാരിയുടെ ആത്മഹത്യാ അന്വേഷണം മൂന്നു യുവാക്കളിലേക്ക് ?

ഉപ്പുതോട് മാങ്കുളം തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഈ യുവാക്കളുമായി പെൺകുട്ടികൾ നിരന്തരം വാട്ട് ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നു .

0

അടിമാലി : പതിനേഴുവയസ്സുള്ള ആദിവാസി പെൺകുട്ടി തൂങ്ങിമരിച്ച കേസിൽ മുന്ന് യുവാക്കളുമായി ബന്ധമുണ്ടായിരുന്നു പോലീസ് . ഇവരെ
കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു പെൺകുട്ടിയുമായി നിരന്തരം ബന്ധം പുലർത്തിയായിരുന്നു ആളുകളാണ് ഇവർ ,പെൺകുട്ടികൾ വീട് വിട്ടു പോയ ദിവസ്സങ്ങളിൽ നിരവധി തവണ ഇവരുമായി ബന്ധപെട്ടിരുന്നതായി ആത്മഹത്യക്ക് ശ്രമിച്ച്‌ ഇപ്പോൾ എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന മൊഴിയിപ്പറയുന്നു ഇതുപ്രകാരമാണ് യുവാക്കളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത് ഉപ്പുതോട് മാങ്കുളം തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലുള്ള ഈ യുവാക്കളുമായി പെൺകുട്ടികൾ നിരന്തരം വാട്ട് ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നു . നിലവിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് സ്മാർട്ട് ഫോണും മരിച്ച പെൺകുട്ടിക്ക് സാധരണ ഫോണുമാണ് ഉണ്ടായിരുന്നത് .

യുവാക്കളിൽ ഒരാളുമായി സംസാരിക്കുന്നതു ശ്രദ്ധയിൽ പെട്ടപ്പോഴാണ് അമ്മ പതിനേഴുകാരിയെ ശകാരിച്ചത് ഇതേത്തുടർന്നാണ് പെൺകുട്ടികൾ വീട് വിട്ടത് . പെൺകുട്ടികൾ വീട് വിട്ട ശേഷം മൂന്നുപേരെയും പെൺകുട്ടികൾ ഫോണിൽ ബന്ധപ്പെട്ടിരുന്നു . മൂവരോടും തങ്ങളെ കൂട്ടികൊണ്ടു പോകണമെന്ന് ആവശ്യപ്പെടുകയുണ്ടായി .എന്നാൽ ഇവരാരും വരുകയോ പെൺകുട്ടികളെ കുട്ടിക്കൊണ്ടുപോകുകയോ ചെയ്യാത്ത വന്നപ്പോഴാണ് ഇരുവരും മടങ്ങിവന്നത് .

പെൺകുട്ടികൾ മടങ്ങിവന്നശേഷവും അമ്മ പെൺകുട്ടികളെ ശകാരിച്ചു ഇതേത്തുടർന്നാണ് ഇരുവരും ആത്‍മഹത്യ ചെയ്യാൻ തിരുമാനിച്ചതെന്നാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടികളുടെ മൊഴി . മരിച്ച പെൺകുട്ടി ഫോൺ വാങ്ങിയതി അവളുടെ കൈൽ ഉണ്ടായിരുന്ന സ്വർണ്ണ മോതിരം വിട്ടിട്ടാണോ
വാങ്ങിയതെന്ന് സംശമുള്ളതായി പെൺ കുട്ടിയുടെ കൈയിൽ കിടന്ന് മോതിരം നഷ്ടപ്പെട്ടതായി മരിച്ച പെൺകുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട് ഫോണിലൂടെ നിരന്തരം ബന്ധമുണ്ടായിരുന്നെങ്കിലും ചിൽകിസയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്ന ഒരു യുവാവുമാത്രമാണ് ഇവരെ നേരിൽ കണ്ടട്ടുള്ളതെന്നു . പെൺകുട്ടി പറഞ്ഞു

അതേസമയം ആത്മഹത്യാ ചെയ്ത പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ എവിടെ എന്നത് കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല മൂന്നാർ ഡി വൈ എസ് പി യുഡിഎയുടെ നേതൃത്തത്തിലുള്ള സംഘമാണ് കേസ്സ് അന്വേഷിക്കുന്നത് മരിച്ച പെൺകുട്ടിക്ക് മറ്റാരെങ്കിലുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ചു പോലീസ് പരിശോധിക്കുന്നുണ്ട് .ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ നില തൃപതികരമാണ് .

You might also like

-