ഗുഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതിയിൽ

ഈ കേസിൽ ദീലീപിന് മുൻകൂർ ജാമ്യം നൽകി കൊണ്ടുള്ള കോടതി ഉത്തരവിൽ ഗുഡാലോചന തെളിയിക്കാൻ പ്രോസിക്യുഷന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്മാക്കിയിരുന്നു .ദീലീപ് അന്വേഷണ ഉദ്യഗസ്ഥൻ ബൈജു പോലൊസിനെ വിചാരണ കോടതി വളപ്പിൽ വച്ച് ഭീഷണി പെടുത്തി എന്നതായിരുന്നു പ്രോസിക്യുഷന് കൊണ്ടുവന്ന പ്രധാനആരോപണം എന്നാൽ ഭീക്ഷണിപ്പെടുത്തി എന്ന് പറയപ്പെടുന്ന തീയതിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിയുടെ പരിഗണയിൽ എത്തിയിട്ടില്ലന്നും

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു
പോലീസ് രജിസ്റ്റർ ചെയ്ത ഗുഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നടൻ ദിലീപിന്‍റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഏറെ ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിൽ ദിലീപിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂർജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കേസ് തന്നെ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി . ഈ കേസിൽ ദീലീപിന് മുൻകൂർ ജാമ്യം നൽകി കൊണ്ടുള്ള കോടതി ഉത്തരവിൽ ഗുഡാലോചന തെളിയിക്കാൻ പ്രോസിക്യുഷന് സാധിച്ചിട്ടില്ലെന്ന് കോടതി വ്യക്മാക്കിയിരുന്നു .ദീലീപ് അന്വേഷണ ഉദ്യഗസ്ഥൻ ബൈജു പോലൊസിനെ വിചാരണ കോടതി വളപ്പിൽ വച്ച് ഭീഷണി പെടുത്തി എന്നതായിരുന്നു പ്രോസിക്യുഷന് കൊണ്ടുവന്ന പ്രധാനആരോപണം എന്നാൽ ഭീക്ഷണിപ്പെടുത്തി എന്ന് പറയപ്പെടുന്ന തീയതിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതിയുടെ പരിഗണയിൽ എത്തിയിട്ടില്ലന്നു കോടതി കണ്ടെത്തി . വിചാരകോടതി പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് എങ്ങനെ വിചാരകോടതിയിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനെ ഭീക്ഷണി പെടുത്തുമെന്നും കോടതി ഉത്തരവിൽ ചുണ്ടികാണിച്ചിരിന്നു .അഭിഭാഷകൻ ബി.രാമൻ പിള്ള മുഖേനയാണ് ഹൈക്കോടതിയെ സമീപിക്കുക. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നു.ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. പ്രോസിക്യൂഷൻ വാദങ്ങൾ ഭൂരിഭാഗവും തള്ളിയായിരുന്നു കോടതി വിധി

നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. അതേസമയം ഗൂഢാലോചനാ കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികളുടെ ശബ്ദ സാമ്പിളുകള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ ദിവസം ശേഖരിച്ച ശബ്ദ സാമ്പിളുകളാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. നേരത്തെ പരിശോധനക്ക് അയച്ച ദിലീപിന്‍റെ ഫോണുകളുടെ പരിശോധനാ ഫലം വെള്ളിയാഴ്ചക്കുള്ളില്‍ ലഭിച്ചേക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിപ്പോർട്ട് പരിശോധിച്ചാണ് തുടർ നടപടികള്‍ സ്വീകരിക്കുക. ആവശ്യമെങ്കില്‍ ദിലീപിനെ ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കും. അതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം പൊലീസ് ക്ലബ്ബില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.

You might also like

-