ബാബരി ഭൂമി തര്‍ക്ക കേസില്‍ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും

സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. സുപ്രീം കോടതി വിധി പ്രകാരം നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് വെക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി

0

 

അയോദ്ധ്യ :ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രീം കോടതിയുടെ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ് യോഗത്തില്‍ തത്വത്തില്‍ തീരുമാനമെടുത്തു. മസ്ജിദ് നിര്‍മാണത്തിനായി നല്‍കിയ അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. ഇക്കാര്യത്തില്‍ നിയമപരമായി ഏതറ്റം വരെയും പോകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.സമുദായത്തിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന ചര്‍ച്ചയാണ് യോഗത്തിലുയര്‍ന്നത്. സുപ്രീം കോടതി വിധി പ്രകാരം നല്‍കാമെന്ന് പറഞ്ഞിരിക്കുന്ന അഞ്ചേക്കര്‍ ഭൂമി വേണ്ടെന്ന് വെക്കാനും ഇന്നത്തെ യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ ജംഇയ്യത്തുല്‍ ഉലമാ എ ഹിന്ദിന്റെ അര്‍ഷദ് മദനി മാത്രമാണ് പുനഃപരിശോധന ഹര്‍ജിക്കെതിരായ നിലപാടെടുത്തത്. ഇതോടെ അയോധ്യ വിഷയത്തിലെ കോടതി നടപടികള്‍ ഇനിയും തുടരാനുള്ള സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

യോഗത്തില്‍ പങ്കെടുത്ത ഇ.ടി മുഹമ്മദ് ബഷീര്‍, അസദുദ്ദീന്‍ ഒവൈസി എന്നിവര്‍ പുനഃപ്പരിശോധന ഹര്‍ജിക്കായി വാദിച്ചു. ഈ മാസം ഒമ്പതിനാണ് സുപ്രീംകോടതി വിധി വന്നത്. തര്‍ക്ക ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ട് നല്‍കുകയും മുസ്‌ലികള്‍ക്ക് പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കിക്കൊണ്ടുമായിരുന്നു സുപ്രീംകോടതി വിധി വന്നത്

You might also like

-