ഉത്രാ വധക്കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കസ്റ്റഡി കാലാവധികഴിഞ്ഞാൽ പ്രതികളെ വനവകുപ്പ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും

ജൂൺ നാലിന് നിലവിലെ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ വനം വകുപ്പ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും

0

അടൂർ :ഉത്രാ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. സൂരജിന്റെ സുഹൃത്തുക്കളെയും സൂരജിന്റെ സഹോദരിയുടെ സുഹൃത്തുക്കളെയും ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തും. നേരത്തെ ശേഖരിച്ച മൊഴികളിലെ വൈരുധ്യം പരിഹരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. അതേസമയം ജൂൺ നാലിന് നിലവിലെ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ വനം വകുപ്പ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടും. ഇതിനായി അഞ്ചൽ റേഞ്ച് ഓഫീസർ ഇന്ന് പുനലൂർ കോടതിയിൽ അപേക്ഷ നൽകും.

കഴിഞ്ഞ ദിവസം സൂരജിന്റെ അച്ഛനെ അന്വേഷണസംഘം കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. സൂരജിന്റെ അമ്മയേയും സഹോദരിയെയും ഇതുവരെയും വിശദമായി ചോദ്യം ചെയ്തിട്ടില്ല. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി പരമാവധി തെളിവുകൾ സമാഹരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

സൂരജിന്റേയും സുരേഷിന്റെയും കൂടുതൽ സുഹൃത്തുക്കളെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. പരമാവധി ശാസ്ത്രീയ തെളിവുകൾ സമാഹരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇതിനായി വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ട്. അഡ്വക്കേറ്റ് ജി മോഹൻരാജിനെ തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആക്കാനുള്ള പൊലീസിന്റെ ശ്രമവും തുടരുന്നു.

You might also like

-