കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗംചെയ്ത  കേസിൽ അഞ്ചുവയസ്സുള്ള മകൻ  മുഖ്യസാക്ഷി 

അമ്മയെ ഉപദ്രവിക്കുന്നത് നേരിൽ കണ്ടതായും  അമ്മായിയെ ഉപദ്രവിച്ചവർ തന്നെയും മര്ദിച്ചതായും കുട്ടി  പോലീസിനോട് പറഞ്ഞു 

0

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ  യുവതിയുടെ അഞ്ചുവയസുകാരൻ  മകൻ മുഖ്യ സാക്ഷിയാകും. അമ്മയെ ഉപദ്രവിക്കുന്നത് നേരിൽ കണ്ടതായും  അമ്മായിയെ ഉപദ്രവിച്ചവർ തന്നെയും മര്ദിച്ചതായും കുട്ടി  പോലീസിനോട് പറഞ്ഞു  സംഭവദിവസം  യുവതിക്കൊപ്പമുണ്ടായിരുന്ന  കുട്ടിയുടെ കണ്മുൻപിൽ വച്ചആണ്  യുവതിയെ സംഘചേർന്നാണ്   ക്രൂരകൃത്യം അരങ്ങേറിയത്

അതേസമയം   കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. യുവതിയെ മുമ്പും സുഹൃത്തുക്കൾക്ക് കാഴ്ച വെക്കാൻ ശ്രമിച്ചതായുള്ള തെളിവുകളാണ് പോലീസിന് ലഭിച്ചത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുംപരാതിക്കാരിയായ യുവതിയുടെ ഭർത്താവും മുൻപും യുവതിയെ സുഹൃത്തുക്കൾക്ക് കാഴ്ച്ച വെക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കേസിലെ പ്രതികളിലൊരാളായ രാജനാണ് ഇതുസംബന്ധിച്ച് പൊലീസിന് മൊഴി നൽകിയത്. ഇതോടെ യുവതിയുടെ ഭർത്താവിന് മേലുള്ള കുരുക്കുകൾ മുറുകി.യുവതിയുടെ ഭർത്താവിന് പുറമേ രാജൻ, മൻസൂർ, അക്ബർ, അർഷാദ് എന്നിവരാണ് മറ്റ് പ്രതികൾ. കേസിലെ പ്രധാന പ്രതിയായ നൗഫൽ ഇപ്പോളും ഒളിവിലാണ്. നൗഫലാണ് തന്നെ ഉപദ്രവിച്ചതിൽ പ്രധാനിയെന്നാണ് യുവതിയുടെ മൊഴി. സംഭവത്തിന് ശേഷം ഒളിവിൽ പോയ നൗഫലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്തി.

You might also like

-