പെൺസുഹൃത്തിനെ മർദ്ധിച്ചകേസ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി മൊഴിനൽകും

എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഗരുതരമായ ആരോപണങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കിയത്. തന്നെ എല്‍ദോസ് കുന്നപ്പിള്ളി ലൈംഗികമായി ഉപദ്രവിച്ചു.നിരന്തരമായ ശാരീരിക ആക്രമണം എല്‍ദോസില്‍ നിന്ന് നേരിട്ടു. പലതവണ തന്നെ മര്‍ദ്ദിച്ചു. ഗത്യന്തരമില്ലാതെയാണ് താന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന് ശേഷവും ശാരീരികമായും മാനസികമായും തനിക്ക് പീഡനം നേരിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ തന്നെ നേരിട്ട് എത്തി. പരാതി പിന്‍വലിക്കാന്‍ ആദ്യം 30 ലക്ഷം രൂപ വാഗ്ദാനം നല്‍കി.

0

തിരുവനന്തപുരം | പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് എതിരെ പരാതി നൽകിയ സുഹൃത്തായ സ്ത്രീ ഇന്നു പൊലീസിന് വിശദമായ മൊഴി നൽകും.കോവളത്ത് വെച്ച് കാറിൽ യാത്ര ചെയ്യവേ മർദിച്ചു എന്നാണ് സ്ത്രീയുടെ പരാതി. പരാതി നൽകിയ സ്ത്രീ മൊഴി നൽകാൻ തയ്യാറായിരുന്നില്ല.പരാതിയിൽ സ്ത്രീ ഉറച്ചു നിന്നാൽ എംഎൽഎക്ക് എതിരെ കേസ് എടുക്കും . സ്ത്രീയെ കാണാൻ ഇല്ലെന്നു ഉന്നയിച്ചു ഒരു സുഹൃത്തു പൊലീസിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സ്ത്രീ പൊലീസിൽ ഇന്നലെ നേരിട്ട് എത്തിയത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി പ്രതികരിച്ചത്.

അതേസമയം എംഎല്‍എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പരാതിയില്‍ ഉറച്ച് യുവതി. എല്‍ദോസ് കുന്നപ്പള്ളിക്കെതിരെ ഗരുതരമായ ആരോപണങ്ങളാണ് യുവതി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കിയത്. തന്നെ എല്‍ദോസ് കുന്നപ്പിള്ളി ലൈംഗികമായി ഉപദ്രവിച്ചു.നിരന്തരമായ ശാരീരിക ആക്രമണം എല്‍ദോസില്‍ നിന്ന് നേരിട്ടു. പലതവണ തന്നെ മര്‍ദ്ദിച്ചു. ഗത്യന്തരമില്ലാതെയാണ് താന്‍ പൊലീസിന് പരാതി നല്‍കിയത്. ഇതിന് ശേഷവും ശാരീരികമായും മാനസികമായും തനിക്ക് പീഡനം നേരിട്ടു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംഎല്‍എ തന്നെ നേരിട്ട് എത്തി. പരാതി പിന്‍വലിക്കാന്‍ ആദ്യം 30 ലക്ഷം രൂപ വാഗ്ദാനം നല്‍കി.

വഴങ്ങാത്തതോടെ ക്രൂരമായി എല്‍ദോസ് മര്‍ദ്ദിച്ചൂവെന്നും യുവതി വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11-ലെ ജഡ്ജിക്ക് മുന്‍പാകെ മൊഴി നല്‍കിയിട്ടുണ്ട്. തന്നെ കൊലപ്പെടുത്തുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി ഭീഷണിപ്പെടുത്തിയെന്നും തനിക്ക് ഇക്കാര്യത്തില്‍ വലിയ ഭയമുണ്ടെന്നും യുവതി പറഞ്ഞു. മാത്രമല്ല എല്‍ദോസിനെതിരെ യുവതി നേരത്തെ നല്‍കിയ പരാതിയിലും ഉറച്ചുനില്‍ക്കുകയാണ്. ഇന്ന് കോവളം സ്‌റ്റേഷനില്‍ മൊഴി നല്‍കും. കൈരളി ന്യൂസാണ് ആദ്യം ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.

You might also like

-