മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും

നിലവിൽ അഞ്ച് വഞ്ചന കേസുകളും ഒരു സ്ത്രീയുടെ പരാതിയിൽ വേറൊരു കേസുമുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിട്ടും കാര്യമായ വിവരങ്ങളോ കേസുകളോ കണ്ടെത്താനായില്ലന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നുമാണ് മോൻസണിന്‍റെ വാദം

0

കൊച്ചി :പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യത്തിൽ വിട്ടാൽ, പ്രതികൾ തെളിവുകൾ നശിപ്പിക്കും. നിലവിൽ അഞ്ച് വഞ്ചന കേസുകളും ഒരു സ്ത്രീയുടെ പരാതിയിൽ വേറൊരു കേസുമുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലായിട്ടും കാര്യമായ വിവരങ്ങളോ കേസുകളോ കണ്ടെത്താനായില്ലന്നും തനിക്കെതിരെയുള്ള ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നുമാണ് മോൻസണിന്‍റെ വാദം. അതേസമയം മോന്‍സന്‍റെ കൈവശമുണ്ടായിരുന്ന ആഡംബര വാഹനങ്ങളിലൊന്നു പോലും മോന്‍സണിന്‍റെ പേരിലുളളതല്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോൻസൻ ഉപയോഗിച്ച 8 ആഡംബര കാറുകളെക്കുറിച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന നടത്തിയത്.ഇതിൽ നാല് വാഹനങ്ങളെക്കുറിച്ച് ഒരു വിവരവും പരിശോധനയിൽ കണ്ടെത്താനായില്ല.പരിവാഹന്‍ വെബ്സൈറ്റിൽ പോലും വിവരങ്ങൽ ലഭ്യമല്ലെന്ന് കാക്കനാട്ട് ആര്‍.ടി.ഒയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു,

അതേസമയം ആര്യൻഖാനെതിരായ മയക്കുമരുന്ന് കേസ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ പോരിലേക്ക് നീങ്ങിയിട്ടുണ്ട്. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ചില തെളിവുകൾ സഹിതം ആരോപിച്ചിരുന്നു. കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണിതെന്ന വാദവുമായി പ്രതിരോധം തീർക്കുകയാണ് ബിജെപി.ആര്യൻ ഖാനൊപ്പം അറസ്റ്റിലായവരെയും അർബാസ് മർച്ചന്‍റിന്‍റെ കയ്യും പിടിച്ച് വരുന്നത് എൻസിബി ഉദ്യോഗസ്ഥനായിരുന്നില്ല, ബിജെപി പ്രവർത്തകനായ ബാനുശാലിയാണ്. പുറത്ത് നിന്ന് ഒരാൾ, അതും ബിജെപി പ്രവർത്തകൻ എങ്ങനെ റെയ്ഡിന്‍റെ ഭാഗമായെന്നാണ് നവാബ് മാലിക് ചോദിച്ചത്. ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും കൂടുതൽ വിവരങ്ങൾക്കായി എൻസിബിക്കൊപ്പം പോയെന്നുമാണ് ബനുശാലിയുടെ മറുപടി. പക്ഷേ മുമ്പ് പലപ്പോഴും ഷാരൂഖുമായി ഇടഞ്ഞ ബിജെപിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നതായി ഈ സംഭവം.

എൻസിപിക്ക് പിന്നാലെ സഖ്യകക്ഷികളായ ശിവസേനയും കോൺഗ്രസും ബിജെപിയുടെ പങ്കിനെക്കുറിച്ച് ആരോപണം ഉയർത്തിക്കഴിഞ്ഞു. ഒരു സ്വകാര്യ ഡിറ്റക്ടീവും റെയ്ഡിന്‍റെ ഭാഗമായിരുന്നു. ഇയാൾ ആര്യൻ ഖാനൊപ്പം എടുത്ത ഫോട്ടോ വൈറലുമാണ്. ഉയർന്ന ഉദ്യോഗസ്ഥർ അറിഞ്ഞ്, അവ‍ർ തന്നെ നേരിട്ടെത്തി നടത്തി എന്ന് പറയുന്ന റെയ്ഡിൽ പുറത്ത് നിന്ന് ആളുകൾ എങ്ങനെ ഒപ്പം കൂടിയെന്ന് വ്യക്തമായ മറുപടി അന്വേഷണ സംഘം പറയേണ്ടി വരും. നിലവിൽ ആരോപണങ്ങളെല്ലാം ഒരുപോലെ തള്ളുകയാണ് എൻസിബിയും ബിജെപിയും. മുൻപ് നവാബ് മാലിക്കിന്‍റെ മരുമകനെ എൻസിബി അറസ്റ്റ് ചെയ്തത് ഓർമിപ്പിച്ചാണ് പ്രതിരോധം.

You might also like

-