ദീലീപ് ഫോറൻസിക് പരിശോധനക്ക് അയച്ച ഫോണുകൾ തിങ്കളാഴ്ച്ച ഹാജരാക്കും

ബാലചന്ദ്രകുമാർ ദീലീപിനെ ബ്ലാക്ക് മൈല ചെയ്യാൻ ഫോണിൽ ബന്ധപെടുന്നതുൾപ്പെടെ യുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിനായി ദീലീപ് തന്നെയാണ് ഫോൺ  പരിശോധനകൾക്കായി മുംബയിലെ ലാബിൽ നൽകിയത് .

0

കൊച്ചി | ഫോറൻസിക് പരിശോധനക്ക് നൽകിയ
നടൻ ദിലീപിന്‍റെ ഫോണുകൾ ഇന്ന് മുംബൈയിൽ നിന്ന് എത്തിക്കും. രണ്ട് ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്കായി മുംബൈയിൽ ദീലീപിനെ നൽകിയത് .ബാലചന്ദ്രകുമാർ ദീലീപിനെ ബ്ലാക്ക് മൈല ചെയ്യാൻ ഫോണിൽ ബന്ധപെടുന്നതുൾപ്പെടെ യുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിനായി ദീലീപ് തന്നെയാണ് ഫോൺ  പരിശോധനകൾക്കായി മുംബയിലെ ലാബിൽ നൽകിയത് .
ഈ ഫോണുകൾ നാളെ രാവിലെ അഭിഭാഷകർ ഫോൺ കോടതിയിൽ ഹാജരാക്കും. നാല് ഫോണുകളില്‍ രണ്ടെണ്ണം സഹോദരന്‍ അനൂപിന്‍റെയും ഒന്ന് ബന്ധു അപ്പുവിന്‍റേതുമാണ്. ഈ ഫോണുകള്‍ കേരളത്തില്‍ തന്നെയുണ്ട്. മുംബൈയിലുള്ള രണ്ട് ഫോണുകള്‍ ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തിക്കും. നാളെ രാവിലെ 10.15നു മുന്‍പായി ഫോണുകള്‍ കോടതിയിലെത്തിക്കണം. ഫോണുകള്‍ എവിടെയാണ് പരിശോധന നടത്തേണ്ടതെന്ന് കോടതി തീരുമാനിക്കും. പരിശോധനാ റിപ്പോര്‍ട്ട് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുക.

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെ തുടർന്ന് രജിസ്റ്റർചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് പുതിയ ആരോപണം .ഈ കേസിൽ ഡിജിറ്റല്‍ തെളിവുകള്‍ നിര്‍ണായകമാകുമെന്നാണ് ദീലീപും അന്വേഷണ ഉദ്യോഗസ്ഥരും കരുതുന്നത്
സർക്കാരിന്റെ ഫോറൻസിക് സയൻസ് ലാബിലെ പരിശോധനയിൽ വിശ്വാസമില്ലെന്നും അതിൽ സ്വാധീനം ഉണ്ടാകുമെന്നുമായിരുന്നു ദിലീപിന്‍റെ വാദം. തന്നെ പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും കോടതി ദയ കാണിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തെളിവായ ഫോൺ കൊടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വിവിധ കോടതികൾ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഏജൻസികൾ, അംഗീകൃത ഏജൻസികൾ എന്നിവ വഴിയേ ഫോൺ പരിശോധിക്കാൻ കഴിയൂ എന്ന് കോടതി പറഞ്ഞു. സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ കഴിയില്ലെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു.

ബാലചന്ദ്രകുമാറിന്‍റെ ആരോപണത്തിന് ശേഷം ദീലീപ് സ്വയ ഫോണുകൾ പരിശോധനക്ക് അയക്കുകയായിരുന്നു കാരണം ഈ ഫോണിലേക്ക് വിളിച്ചു ദീലീപിനെ ബാലചന്ദ്രകുമാർ ബ്ലാക്ക മെയിൽ ചെയ്തിരുന്നതായാണ് വിവരം ഇതിന് തെളിവുകൾ ശേഖരിക്കയുന്നതിനായാണ് ദീലീപ് ബാലചന്ദ്രകുമാറിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെ ഫോൺ പരിശോധനക്ക് അയച്ചത്

കേസിൽ 2017ൽ ദിലീപ് അടക്കം മൂന്ന് പ്രതികൾ ഒത്തുകൂടി ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. പ്രോസിക്യൂഷനു മൊബൈൽ കണ്ടുകെട്ടാൻ അവകാശമുണ്ട്. അത് നോട്ടിഫൈഡ് ഏജൻസി വഴി പരിശോധിക്കാൻ ഉള്ള അധികാരവും ഉണ്ടെന്നും കോടതി വ്യക്തമാക്കി. ഫോണുകൾ എല്ലാം മുംബൈയിലാണെന്നും അത് എത്തിക്കാൻ ചൊവ്വാഴ്ച വരെ സമയം വേണമെന്നും ദിലീപ് കോടതിയെ അറിയിച്ചു എന്നാൽ ദീലീപടക്കം പ്രതികളുടെ ആറ് മൊബൈൽ ഫോണുകൾ തിങ്കളാഴ്ച ഹാജരാക്കാൻ കോടതി ഇടക്കാല ഉത്തരവിട്ടത്. ദിലീപടക്കമുള്ള പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും.

You might also like

-